മുംബൈ : ഫാർമസിസ്റ്റ് ഉമേഷ് കോൽഹെയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇസ്ലാമിക പുരോഹിതന്റെ ജാമ്യപേക്ഷ പ്രത്യേക എൻഐഎ കോടതി തള്ളി. മൗലവി മുഷ്ഫിഖ് അഹമ്മദിന്റെ അപേക്ഷയാണ് കോടതി തള്ളിയത്.
മുഹമ്മദ് നബിയുമായി ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ 2022 ജൂൺ 21നാണ് 54 വയസ്സുകാരനായ ഉമേഷ് കോൽഹെ എന്ന ഫാർമസിസ്റ്റിനെ മതമൗലികവാദികൾ ദാരുണമായി കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു കൊലപാതകം.
മൗലവി മുഷ്ഫിഖ് അഹമ്മദും കൊലപാതകത്തിനായി ഗൂഢാലോചന നടത്തുകയും കൃത്യത്തിനായി ധനസമാഹരണം നടത്തുകയും ചെയ്തുവെന്ന് എഐഎ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലെ മതമൗലികവാദ ബന്ധം പുറത്തു വന്നതോടെയാണ് കേസ് എൻ ഐഎക്ക് കൈമാറിയത്. നിലവിൽ 11 പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. തീവ്ര ഇസ്ലാമിക സംഘടനായ തബ്ലീഗി ജമാഅത്തിന്റെ അംഗങ്ങളാണ് കോൽഹെയെ കൊലപ്പെടുത്തിയതെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.
ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, ശത്രുത വളർത്തൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ വകുപ്പുകൾ, ഭീകരപ്രവർത്തനത്തിന്റ ഭാഗമാകൽ തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.