ലക്നൗ : അയോദ്ധ്യയിൽ പക്ഷിരാജൻ ജടായുവിന് ക്ഷേത്രം ഒരുങ്ങുന്നു . ശ്രീരാമ ജന്മഭൂമിയുടെ 70 ഏക്കർ സ്ഥലത്താണ് കുബേർ തില സ്ഥിതി ചെയ്യുന്നത്. കുബേർ നവരത്ന കുന്ന് എന്നറിയപ്പെടുന്ന ഈ കുന്നിലാണ് ജടായു വിഗ്രഹം സ്ഥാപിക്കുക. ഇതിനായുള്ള പ്രതിമയുടെ നിർമാണം ആരംഭിച്ചു. ഇവിടെ വച്ചാണ് ജടായുവും, ശ്രീരാമദേവനും തമ്മിലുള്ള അതുല്യ സ്നേഹബന്ധം ആരംഭിച്ചതെന്നാണ് വിശ്വാസം.
ജടായുവിന്റെ വിഗ്രഹം ചെമ്പിൽ നിർമ്മിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും വെണ്ണക്കല്ലിൽ ആണ് നിർമ്മിക്കുന്നത്. വിഗ്രഹം നിർമ്മിച്ച ശേഷം ഒരു ചെമ്പ് തകിടുകൾ സ്ഥാപിക്കും. കുബേരേശ്വര് മഹാദേവ് എന്നറിയപ്പെടുന്ന ഈ കുന്നിന് മുകളിലാണ് ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.
ജടായു സീതയെ തട്ടിക്കൊണ്ടുപോയതിന് ശേഷം രാവണനുമായി യുദ്ധം ചെയ്യുകയും രക്തസാക്ഷിത്വം വരിക്കുകയുമായിരുന്നു . ജടായുവിന്റെ അന്ത്യകർമങ്ങൾ ഭഗവാൻ ശ്രീരാമൻ ദണ്ഡകാരണ്യയിൽ വച്ച്തന്നെ നിർവഹിച്ചുവെന്നാണ് വിശ്വാസം.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില പ്രദേശങ്ങൾ ഒരുമിച്ച് ദണ്ഡകാരണ്യ എന്നാണ് അറിയപ്പെടുന്നത് . ഛത്തീസ്ഗഡ്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചിലഭാഗവും ദണ്ഡകാരണ്യയിൽ ഉൾപ്പെടുന്നു.
ദണ്ഡകാരണ്യ പ്രദേശം ഒറീസയിലെ മഹാനദിയ്ക്കരികിൽ നിന്ന് ഗോദാവരി വരെ വ്യാപിച്ചു കിടക്കുന്നു . ആന്ധ്രാപ്രദേശിലെ ഭദ്രാചലം നഗരം ഈ ദണ്ഡകാരണ്യത്തിന്റെ ഭാഗമാണ്.