എറണാകുളം: പിആർഎസ് വായ്പാ കേസിൽ കർഷകരെ ഭയത്തിൽ നിർത്തുന്നത് എന്തിനെന്ന് വിമർശനവുമായി ഹൈക്കോടതി. പിആർഎസ് വായ്പാ വിവരം സിബിലിന് അയയ്ക്കരുതെന്ന് കാണിച്ചുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
ബാങ്കുകൾക്ക് നിർദ്ദേശം നൽകി കൊണ്ടായിരിക്കണം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കോടതി നിർദ്ദേശത്തിൽ മറുപടി നൽകുന്നതിനായി സപ്ലൈക്കോ സാവകാശം തേടിയിട്ടുണ്ട്. കർഷകർ നൽകിയ ഹർജികൾ ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായിമാറ്റിയിട്ടുണ്ടെന്ന് ഹൈക്കോടതി അറിയിച്ചു.