അത്ഭുതങ്ങൾ നിറഞ്ഞ ഇടമാണ് ഭൂമി. എന്നാൽ ഭൂമി മനുഷ്യനെപ്പോലും അടുത്തകാലത്ത് ഭയപ്പെടുത്തുന്നുണ്ട്. ഇതിന് കാരണം ഭൂമിയുടെ അടിത്തട്ടിലുണ്ടാകുന്ന മാറ്റങ്ങളാണ്. കാലാവസ്ഥാ വ്യതിയാനവും പ്രളയവും ആഗോളതാപനവുമൊക്കെ ഭൂമിയെ അതി ശക്തമായാണ് ബാധിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ശാസ്ത്രലോകം 3000 വർഷങ്ങൾക്ക് ശേഷം ഒരു വലിയ ദുരന്തം വരുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നത്.
എല്ലായിപ്പോഴും വാർത്തകളിൽ നിറയുന്ന അഗ്നിപർവ്വതമാണ് കറുത്ത ചെകുത്താനെന്ന് വിളിപ്പേരുള്ള ഇക്വേഡോറിലെ ടങ്കുറാഹ്യുവ. മറ്റ് അഗ്‌നിപർവ്വതങ്ങളെ അപേക്ഷിച്ച് മഞ്ഞ് മൂടിയ നിലയിലല്ല ടങ്കുറാഹ്യുവ. ഇതിനുള്ളിലെ ലാവ തിളച്ച് മറിയുകയാണ്. സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്നും ഏതാനും വർഷങ്ങൾക്ക് മുമ്പ് ഗവേഷകർ ഇതിൽ ഒളിഞ്ഞിരിക്കുന്ന ദുരന്തത്തിന്റെ സാധ്യതകൾ കണ്ടെത്തിയിരുന്നു. 2020-ൽ ടങ്കുറാഹ്യുവ ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന നിലയിലാണെന്ന് ഗവേഷകർ കണ്ടെത്തി.
അന്ന്, സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ചപ്പോൾ പർവതത്തിന്റെ ഒരു ഭാഗം തന്നെ ഇടിഞ്ഞു തകർന്നിരിക്കുന്നതായി കണ്ടു. ഇതോടെ ടങ്കുറാഹ്യുവയുടെ രൂപത്തിലും മാറ്റമുണ്ടായി. അഗ്‌നിപർവതത്തിനുള്ളിലെ മാഗ്മയിലെ മാറ്റങ്ങളാണ് ഈ രൂപമാറ്റത്തിന് കാരണം. ഉള്ളിലെ പാറ ഉരുകിയാണ് മാഗ്മയാകുന്നത്. ഇത് ഒരേ അളവിൽ പുറത്തേക്കൊഴുകി എല്ലാ വശങ്ങളിലും ഒരുപോലെ പടരുമ്പോൾ പ്രശ്‌നമില്ല. ഈ അളവിൽ മാറ്റങ്ങൾ സംഭവിച്ച് ഒരു വശത്തേക്ക് മാത്രം ഒഴുകുമ്പോൾ ആ ഭാഗം ഇടിയാൻ തുടങ്ങും. അതാണ് ടങ്കുറാഹ്യുവയ്‌ക്ക് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
1999 മുതലാണ് ശാസ്ത്രജ്ഞർ ടങ്കുറാഹ്യുവയെ നീരിക്ഷിച്ച് വരുന്നത്. 2013, 2014 വർഷങ്ങളിലൊക്കെ ചെറിയ തോതിൽ ടങ്കുറാഹ്യുവ പൊട്ടിത്തെറിച്ചിരുന്നു. അന്ന് കാൽ ലക്ഷത്തോളം പേരെയാണ് മാറ്റി പാർപ്പിച്ചത്. 3000 വർഷങ്ങൾക്ക് മുൻപ് പർവതത്തിന്റെ ഒരു ഭാഗം ഇങ്ങനെ ഇടിഞ്ഞതിനു പിന്നാലെ വലിയ പൊട്ടിത്തെറി സംഭവിച്ചിരുന്നു. അന്ന് 30 ചതുരശ്ര മൈൽ ദൂരത്ത് ഈ ലാവ പടർന്ന് നാശം വിതച്ചിരുന്നു. സമാനമായ സംഭവം ഇപ്പോൾ ഉണ്ടാകുമോ എന്നാണ് ഭയം. അന്ന് തകർന്ന അതെ ഭാഗമാണ് ഇന്നും ടങ്കുറാഹ്യുവയിൽ തകർന്നിരിക്കുന്നത്. ഇതാണ് ഭയത്തിന് പിന്നിലെ മറ്റൊരു കാരണം. സമാനമായ രീതിയിൽ അപകടമുണ്ടായേകുമോയെന്നും ശാസ്ത്രജ്ഞർ ഭയപ്പെടുന്നു.