ലക്നൗ : ദേവ്-ദീപാവലി ദിനത്തിൽ ദീപപ്രഭയിൽ തിളങ്ങി കാശി. 21 ലക്ഷം ദീപങ്ങളാണ് ഇവിടെ തെളിയിച്ചത് . വൈകിട്ട് വിവിധയിടങ്ങളിൽ രംഗോലി അവതരിപ്പിച്ചു. പഞ്ചഗംഗ ഘട്ടിൽ ദേവ്-ദീപാവലിയിലെ ആദ്യ ദീപം തെളിഞ്ഞതിനു പിന്നാലെ 80 ഘാട്ടുകളിലും വിളക്കുകൾ തെളിച്ചു. ദശാശ്വമേധ് ഘട്ടിൽ പ്രൗഢഗംഭീരമായി ഗംഗാ ആരതി നടന്നു.
ഏകദേശം 10 ലക്ഷത്തോളം പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത് കാണാൻ എത്തിയിരിക്കുന്നത്. ഇതുകൂടാതെ 70 രാജ്യങ്ങളുടെ അംബാസഡർമാരും 150ലധികം വിദേശ പ്രതിനിധികളും നമോ ഘട്ടിലുണ്ട്.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥും എന്നിവരും കാശിയിൽ എത്തി.
ഇതുവരെ അഞ്ച് ലക്ഷം ഭക്തർ ഗംഗാസ്നാനം നടത്തി. മലേഷ്യ, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള 11 ടൺ പൂക്കൾ കൊണ്ടാണ് കാശി വിശ്വനാഥ ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത്.