രേഖചിത്രത്തിലുള്ള ആളെ ഇന്നലെ കണ്ടെന്ന വെളിപ്പെടുത്തലുമായി കൊല്ലം അഞ്ചൽ സ്വദേശിനി രേണുക. മൂന്ന് മണിക്ക് ശേഷം പരിചയമില്ലാത്ത വ്യക്തിയെ വന്ന തന്റെ വിവരങ്ങൾ ആരാഞ്ഞതായി രേണുക പറഞ്ഞു.
രേഖാചിത്രത്തിലുള്ള വ്യക്തി തന്നെ അറിയുന്ന പോലെ ചിരിച്ചു കൊണ്ടാണ് സംസാരിച്ചത്. ഫോൺ നമ്പറൊക്കെ ചോദിച്ചു. പേര് ചോദിച്ചെങ്കിലും നൽകിയില്ല. എനിക്ക് പരിചയമില്ലാത്തത് കൊണ്ട് സ്ഥലം എവിടെയാണെന്ന് ചോദിച്ചു. പൂയപ്പള്ളിയാണെന്ന് ആ ആൾ മറുപടി നൽകി. അങ്ങനെയെങ്കിൽ നമ്മൾ തമ്മിൽ കണ്ടിട്ടുവാൻ സാധ്യതയില്ല, തനിക്ക് ആളുമാറിയതാകാമെന്ന് പറഞ്ഞു. പിന്നാലെ മക്കളുടെ കാര്യം ചോദിച്ചു. ഏഴിലും പ്ലസ്ടുവിനും പഠിക്കുന്ന രണ്ട് മക്കളാണുള്ളതെന്ന് പറഞ്ഞു. ഇതോടെ സംശയം വർദ്ധിച്ചു. ഭർത്താവിന് എന്താണ് ജോലിയെന്ന് തിരക്കിയപ്പോൾ ഭയം തോന്നി പോലീസിലാണെന്ന് പറഞ്ഞു. തുടർന്ന് ഫോൺ നമ്പർ ചോദിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഭർത്താവ് പോലീസാണെന്നും നമ്പർ തരില്ലെന്നും പറഞ്ഞതോടെ ഇയാൾ പെട്ടെന്ന് തന്നെ റോഡ് ക്രോസ് ചെയ്ത് പോയെന്നും പിന്നെ നോക്കിയപ്പോൾ കണ്ടില്ലെന്നും രേണുക പറയുന്നു.
ഇന്ന് രാവിലെ ടെലിവിഷനിലൂടെയാണ് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം കണ്ടതെന്നും അപ്പോഴാണ് ഈ ആളെയാണ് കണ്ടതെന്ന് ഉറപ്പിച്ചത്. തുടർന്ന് ഭർത്താവാണ് പോലീസിൽ വിവരം അറിയിച്ചതെന്നും രേണുക പറഞ്ഞു. അഞ്ചലിൽ നിന്ന് ചന്നപേട്ടക്ക് പോകുന്ന വഴിക്ക് അർച്ചന തിയേറ്ററിന് സമീപത്തുവെച്ചാണ് ഇയാളെ കണ്ടതെന്നും രേണുക പറയുന്നു.