ഐസ്വാൾ: മിസോറമിലെ ജനവിധി ഇന്നറിയാം. നാളെ രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. മിസോറമിൽ ത്രികോണ പോരാട്ടമായിരുന്നു നടന്നത്. എൻഡിഎയുടെ സഖ്യകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്), സോറം പീപ്പിൾ മൂവ്മെന്റ് (സെഡ്പിഎം), കോൺഗ്രസ് എന്നീ പാർട്ടികൾ തമ്മിലാണ് മത്സരം. സെഡ്പിഎം മുന്നേറുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ.
40 നിയമസഭ മണ്ഡലങ്ങളാണ് മിസോറമിലുള്ളത്. എംഎൻഎഫാണ് നിലവിൽ ഭരിക്കുന്നത്. സ്വതന്ത്രരടക്കം 174 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 15 പേർ വനിതകളാണ്. 8.52 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇത്തവണ 80.,66 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.