ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കി. കേരളത്തിലൂടെ പോകുന്ന ഈ ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്.
- കൊല്ലം-സെക്കന്തരാബാദ് സ്പെഷ്യൽ ട്രെയിൻ
- നാളത്തെ രപ്തിസാഗർ എക്സ്പ്രസ് (കൊച്ചുവേളി-ഗോരഖ്പൂർ)
- ന്യൂഡൽഹി-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്
- നാളത്തെ ഗുരുദേവ് എക്സ്പ്രസ് (ഷാലിമാർ-നാഗർകോവിൽ)
- ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (ബുധൻ, വ്യാഴം)
- ശബരി എക്സ്പ്രസ് ( സെക്കന്തരാബാദ്-തിരുവനന്തപുരം)
- തിരുവനന്തപുരത്ത് നിന്നുള്ള ശബരി എക്സ്പ്രസ് ഇന്നും നാളെയും മറ്റന്നാളും ഉണ്ടാകില്ല.
- എറണാകുളം-ടാറ്റ നഗർ ബൈ വീക്കിലി എക്സ്പ്രസ്
- എറണാകുളം- ബിൽസാപൂർ വീക്കിലി എക്സ്പ്രസ്
റൺവേ വെള്ളക്കെട്ടിൽ മുങ്ങിയതിനാൽ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്ന് രാവിലെ ഒൻപത് വരെ നിർത്തിവെച്ചു. 70 ശതമാനം വിമാനങ്ങൾ റദ്ദാക്കുകയും 33 എണ്ണം വഴി തിരിച്ചു വിടുകയും ചെയ്തു. ചെന്നെെയിലേക്കുള്ള രണ്ട് സർവീസുകളും ബെംഗളൂരു, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള ഓരോ സർവീസും റദ്ദാക്കി.
മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിനും മച്ലിപട്ടണത്തിനുമിടയിൽ നിന്ന് രാവിലെയോടെ കര തൊടുമെന്നാണ് വിലയിരുത്തൽ. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിരുപ്പതി, നെല്ലൂർ, പ്രകാശം, ബപ്ടല, കൃഷ്ണ, ഗോദവരി, കൊനസീമ ജില്ലകൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.