ബെംഗളൂരു: സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യചെയ്ത് പ്ലസ്ടു വിദ്യാർത്ഥിനി. ശിവമോഗ ജില്ലയിലെ ശരാവതി നഗറിലെ ആദിചുഞ്ചനഗിരി സ്കൂളിലാണ് സംഭവം നടന്നത്. ദാവന്‍ഗരെ ചന്നപുര സ്വദേശിനിയായ മേഘശ്രീ (18) ആണ് ആത്മഹത്യ ചെയ്തത്. സ്കൂളിൽ പരീക്ഷയ്ക്ക് എത്തിയതായിരുന്നു വിദ്യാർത്ഥിനി. പരീക്ഷയ്ക്കിടെ ടോയ്ലെറ്റില് പോകാന്‍ അനുവാദം വാങ്ങിയതിന് ശേഷം പുറത്തിറങ്ങുകയും, സ്കൂളിന്റെ മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു.
സ്കൂള്‍ ഹോസ്റ്റലിലായിരുന്നു മേഘശ്രീ താമസിച്ചിരുന്നത്. ആത്മഹത്യയെ തുടർന്ന് സ്കൂളിലെത്തിയ മേഘശ്രീയുടെ മാതാപിതാക്കളെ അധികൃതര്‍ തടഞ്ഞുവച്ചതായും ആരോപണമുണ്ട്. മകളുടെ മരണത്തില്‍ സ്കൂള്‍ മാനേജ്മെന്റ്, ഹോസ്റ്റല്‍ വാര്ഡന്, അദ്ധ്യാപകർ എന്നിവർക്ക് പങ്കുണ്ടെന്ന് പിതാവ് ഓം കാരയ്യ ആരോപിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.