ന്യൂഡൽഹി :വ്യോമസേനയിൽ ചരിത്രം കുറിച്ച് എയർക്രാഫറ്റ് നിരയിലേക്ക് c17 . 16 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ളതും, 24 അടി വലിപ്പവുമുള്ള ഹെവി പ്ലാറ്റ്‌ഫോമും ആണ് സി 17 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിനുള്ളത്. പൂർണ്ണമായും തദ്ദേശീയമായാണ് ഇതിന്റെ നിർമ്മാണം.
ഇത് ആദ്യമായാണ് ഇത്രയധികം നീളവും ഭാരം വഹിക്കാൻ ശേഷിയുള്ളതുമായ എയർക്രാഫ്റ്റ് ഭാരതം തദ്ദേശീയമായി വികസിപ്പിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടേയും ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിന്റേയും ടീമുകളുടെ പ്രവർത്തനഫലമായാണ്, തദ്ദേശീയ നിർമ്മാണ മേഖലയിൽ കരുത്ത് വെളിവാക്കാൻ സാധിച്ചതെന്ന് ഇന്ത്യൻ എയർഫോഴ്സ് വെസ്റ്റേൺ കമാൻഡന്റ് എക്‌സിൽ വ്യക്തമാക്കി.
ഇന്ത്യൻ സൈന്യത്തിന് അഭിമാനിക്കാവുന്ന പദ്ധതി പൂർത്തീകരിച്ചത് ഡിആർഡിഒയുടെ കീഴിൽ ആഗ്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിലാണ്. രാജ്യത്തെ പ്രധാന പ്രതിരോധ ഗവേഷണ ലബോറട്ടറികളിലൊന്നാണ് എഡിആർഡിഇ. എഡിആർഡിഇയും ഇന്ത്യൻ ആംഡ് ഫോഴ്‌സ് ആൻസ് സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് എയർക്രാഫ്റ്റിന്റെ പരീക്ഷണം പൂർത്തിയാക്കിയത്. 16 ടൺ ഭാരം എയർ ഡ്രോപ്പ് ചെയ്യാൻ സഹായിക്കുന്ന 3 എക്‌സ്ട്രാക്ടർ പാരച്ച്യൂട്ടും അതിവേഗം ചലിക്കുമ്പോൾ എയർ ഡ്രോപ്പ് ചെയ്യാൻ സഹായിക്കുന്ന ഡ്രോഗ് പാരച്യൂട്ടും എയർക്രാഫ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ വലിയ വിജയമാണ് c17 ന്റെ നിർമ്മാണത്തിലൂടെ കൈവന്നിരിക്കുന്നത്. ആയുധങ്ങൾ വാങ്ങുന്ന രാജ്യത്തിൽ നിന്ന് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന നിലയിലേക്കുള്ള ഭാരതത്തിന്റ കുതിപ്പ് ഓരോ ഭാരതീയനും അഭിമാനം നൽകുന്നു.