കൊലക്കേസ് പ്രതി നിയമം പഠിച്ച് സ്വന്തം കേസ് നടത്തി; 12 വർഷത്തിനുശേഷം കുറ്റവിമുക്തനായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊലക്കേസ് പ്രതി നിയമം പഠിച്ച് സ്വന്തം കേസ് നടത്തി; 12 വർഷത്തിനുശേഷം കുറ്റവിമുക്തനായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 11:48 am IST
FacebookTwitterWhatsAppTelegram

ലക്നൗ: കുറ്റാരോപിതനായ ഒരു വ്യക്തി നിയമം പഠിച്ച് സ്വയം സ്വന്തം കേസ് കോടതിയിൽ വാദിച്ച്, 12 വർഷത്തിനുശേഷം കുറ്റവിമുക്തനായി . ഉത്തർപ്രദേശിലെ ബാഗ് പത്ത് ജില്ലയിലാണ് ഈ സംഭവം.

അമിത് ചൗധരി എന്ന പേരുള്ള ഒരു ചെറുപ്പക്കാരനാണ് കഥയിലെ നായകൻ. 2011 ൽ അദ്ദേഹത്തിന് 18 വയസ്സുള്ളപ്പോൾ, ഒരു ബന്ധു വീടിന്റെ പരിസരത്ത് വച്ച് ഒരു കേസിൽ കുടുങ്ങുകയായിരുന്നു. അവിടെവച്ച് ഒരു ജനക്കൂട്ടവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് ജീവൻ നഷ്ടപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മായാവതിയുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞ കേസ് ആയിരുന്നു ഇത്. ഈ കേസിലെ 17 പ്രതികളിൽ ഒരാളായി അമിത് ചൗധരിയും ചേർക്കപ്പെട്ടു.

അന്ന് ബിരുദ വിദ്യാർഥിയായിരുന്നു അമിത്. കൊലപാതക കേസിൽപ്പെട്ടതോടുകൂടി അദ്ദേഹത്തിന്റെ പഠനം താറുമാറായി. ക്ലാസുകൾ അറ്റൻഡ് ചെയ്യാനോ പരീക്ഷയെഴുതാനോ കഴിയാതെ കുറെ കാലം ജയിലിൽ കഴിയേണ്ടി വന്നു. രണ്ടുവർഷത്തെ ജയിൽവാസത്തിനുശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. ഇതിനുശേഷമാണ് സ്വന്തം കേസ് സ്വയം നേരിടണം എന്ന വാശി അദ്ദേഹത്തിനുണ്ടായത്. ഇതിനായി ആദ്യം ബിഎയും പിന്നീട് എൽഎൽബിയും ഒടുവിൽ എൽ എൽ എമ്മും പൂർത്തിയാക്കി. ഒടുവിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിന് മുന്നോടിയായിട്ടുള്ള ബാർ കൗൺസിൽ പരീക്ഷയും പാസായി.

അങ്ങനെ ഒരു വക്കീലായി പ്രാക്ടീസ് ചെയ്യാനുള്ള എല്ലാ യോഗ്യതയും പൂർത്തിയാക്കിയ ചൗധരി സ്വന്തം കേസിന്റെ ചുമതല ഏറ്റെടുത്തു. അമിത് ചൗധരി വാദിച്ച ഈ കേസിൽ അദ്ദേഹം അടക്കം 13 പേരെ വെറുതെ വിട്ടു. യഥാർത്ഥ കുറ്റവാളികൾ ആയിരുന്ന സുമിത്ത് കെയ്ൽ, നീതു, ധർമ്മേന്ദ്ര തുടങ്ങിയവർക്ക് ശിക്ഷ ലഭിച്ചു. സുമിത് കെയ്ൽ ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ക്യാൻസർ ബാധിച്ച ധർമ്മേന്ദ്ര കേസിന്റെ വിധിക്ക് തൊട്ടുമുൻപ് മരിച്ചു..

വിദ്യാർത്ഥി ആയിരുന്നപ്പോൾ അമിത് ചൗധരിക്ക് സൈന്യത്തിൽ ചേരുക എന്നതായിരുന്നു ആഗ്രഹം. അതിനുവേണ്ടിയുള്ള പഠനവും ഒരുക്കങ്ങളും അദ്ദേഹം ആരംഭിച്ചിരുന്നു. പക്ഷേ വിധിയുടെ നിശ്ചയം മറ്റൊന്നായിരുന്നു. ഇപ്പോൾ താൻ കുറ്റവിമുക്തനായതിനാൽ, തന്നെപ്പോലെ തെറ്റായി ശിക്ഷിക്കപ്പട്ടും, വ്യാജമായി കേസിൽ കുടുങ്ങിയും ജയിലിൽ കഴിയുന്നവരെയും സഹായിക്കുവാൻ ഉള്ള സന്നദ്ധതയിലാണ് അദ്ദേഹം.

Tags: LLB
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies