വെല്ലുവിളിയുമായെത്തി 360 റൺസിന്റെ കൂറ്റൻ തോൽവിയാണ് പാകിസ്താന് പെർത്ത് ടെസ്റ്റിൽ നേരിടേണ്ടിവന്നത്. മത്സര ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പാകിസ്താൻ പരിശീലകനും ടീം ഡയറക്ടറുമായ മുഹമ്മദ് ഹഫീസിന്റെ പരാമർശം. രണ്ടാം ഇന്നിംഗിസിൽ പാകിസ്താൻ 89 റൺസിനാണ് പുറത്തായത്.
‘നമുക്ക് വ്യക്തമായ പ്ലാനുണ്ടായിരുന്നു. എന്നാൽ കളത്തിൽ ഇത് നമ്മുടെ ടീമിന് കൃത്യമായി നടപ്പാക്കാൻ കഴിഞ്ഞില്ല. ഇതൊരു ഒഴിവുകഴിവ് അല്ല. ഇത് കളിക്കാർ നടപ്പാക്കണമായിരുന്നു. എന്നാൽ അത് അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല”.- ഹഫീസ് പറഞ്ഞു.
വിദേശ പരിശീലകരെ പുറത്താക്കിയ ശേഷം വലിയ ഉടച്ചുവാർക്കലാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ നടന്നത്. പുതിയ പരിശീലക സംഘത്തെയും നിയോഗിച്ചിരുന്നു. ബാബർ അസമിനെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കി പുതിയ ക്യാപ്റ്റന്മാരെയും ചുമതലപ്പെടുത്തിയിരുന്നു. എന്നിട്ടും ജയം അകലെയായിരുന്നു.















