തൃശൂർ: മങ്ങാടിൽ ബി.ജെ.പി പ്രവർത്തകന് നേരെ ഗുണ്ടാ ആക്രമണം. വീടിന് മുന്നിൽ നിന്നിരുന്ന കോതോട്ട് വീട്ടിൽ അരുണിനെയാണ് പത്തംഗ ഗുണ്ടാ സംഘം ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം നടന്നത്. ഇരുമ്പ് പൈപ്പുകൾ അടക്കമുള്ള മാരകായുധങ്ങളുമായി വന്ന സംഘം അരുണിന്റെ മുഖത്തും മുതുകിലും കുത്തി പരിക്കേൽപ്പിച്ചു. വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ രാജിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
കണ്ണിനും മുതുകിലും പരിക്കേറ്റ അരുണിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഗുണ്ടകൾക്കെതിരെ ജാമ്യം ലഭിക്കുന്ന നിസാര വകുപ്പാണ് കുന്നംകുളം പോലീസ് ചുമത്തിയിരിക്കുന്നത്. ഗുണ്ടാ രാജിന് കുന്നംകുളം പോലീസ് കൂട്ട് നിൽക്കുന്നുവെന്ന് ബിജെപി നേതാക്കൾആരോപിച്ചു.