പൂനെ: 1971-ലെ ഇന്ത്യ-പാക് യുദ്ധകാലത്തെ ധീരമായ പോരാട്ടത്തിനൊടുവിൽ വീരമൃത്യു വരിച്ച വൈസ് അഡ്മിറൽ ബിനോയ് റോയ് ചൗധരിയുടെ സ്മരണാർത്ഥം നൽകുന്ന ‘വീർ ചക്ര’ പുരസ്കാരം കരസ്ഥമാക്കി ഇന്ത്യൻ നാവികസേനയുടെ സാങ്കേതിക പരിശീലന സ്ഥാപനമായ ഐഎൻഎസ് ശിവജി.
വൈസ് അഡ്മിറൽ ചൗധരിയുടെ കുടുംബാംഗങ്ങളായ പതിപ്ത ബോസ്, ഗാർഗി ബോസ് എന്നിവരിൽ നിന്ന് ഐഎൻഎസ് ശിവജിയിലെ ചെയർ-മറൈൻ എഞ്ചിനീയറിംഗ് വൈസ് അഡ്മിറൽ ദിനേശ് പ്രഭാകർ വീർചക്ര ഏറ്റുവാങ്ങി. പൂനെ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ ലോണാവാലയിലാണ് സ്ഥാപനം.
യുദ്ധമുഖത്തോ കരയിലോ കടലിലോ ആകാശത്തോ നടത്തുന്ന ധീരമായ സേവനത്തിന് നൽകുന്ന സൈനിക ധീരതയ്‌ക്കുള്ള അവർഡാണ് വീർ ചക്ര. നാവികസേനയുടെ അഭിമാനകരമായ അവാർഡ് നേടിയ ഒരേയൊരു ഉദ്യോഗസ്ഥൻ വൈസ് അഡ്മിറൽ ചൗധരി മാത്രമാണെന്ന് പ്രതിരോധമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഐഎൻഎസ് വിക്രാന്തിലെ എഞ്ചിനീറായി ജോലി ചെയ്യുന്ന സമയത്തായിരുന്നു ഇന്ത്യ-പാക് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
യുദ്ധത്തിനിടെ വിമാനവാഹിനി കപ്പലിന്റെ വിന്യാസ സമയത്ത് ഐഎൻഎസ് വിക്രാന്തിന്റെ ബോയിലറുകളിലൊന്ന് പ്രവർത്തരഹിതമായി. എന്നാൽ യുദ്ധമുഖത്ത് നിന്ന് പിന്മാറാൻ തയ്യാറാകാതെ, മനസിനെ നിയന്ത്രിച്ച് നടുകടലിൽ അറ്റകുറ്റപ്പണികൾ നടത്തിയത് വൈസ് അഡ്മിറൽ ചൗധരി ആയിരുന്നു. കപ്പലിന്റെ നിർമ്മാതാക്കളായ ബ്രിട്ടീഷ് OEM-ൽ നിന്ന് സഹായം തേടാതെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ഏത് നിമിഷവും മുങ്ങി താഴുമെന്ന് തോന്നിയ സമയത്തും ധൈര്യം ചോരാതെ പ്രവർത്തിച്ച അദ്ദേഹത്തെ ഇന്നും സ്മരിക്കുന്നു. സാങ്കേതിക വൈദഗ്ധ്യത്തിന് പുറമേ നേതൃത്വഗുണങ്ങളും അനിവാര്യമായിരുന്നു. അന്നത്തെ നാവിക സേന മേധാവി അഡ്മിറൽ എസ്.എം. നന്ദ ആയിരുന്നു മുന്നിൽ നിന്ന് നയിച്ചത്.
നൈസ് അഡ്മിറൽ ചൗധരിയുടെ ധീരതയും രാജ്യ സ്നേഹവും അർപ്പണബോധവുമുള്ള സേവനവും 1971-ലെ യുദ്ധത്തിലെ അദ്ദേഹത്തിന്റെ ധീരമായ പ്രവർത്തനങ്ങളുടെയും സ്മരണാർത്ഥമാണ് വീർ ചക്ര നൽകുന്നത്.