വയനാട്: പുത്തൂർ സുവോളജിക്കൽ പാർക്കിലെ നരഭോജി കടുവയെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ. കീർത്തി അറിയിച്ചു. കുടുവയുടെ മുഖത്ത് എട്ട് സെന്റീമീറ്റർ ആഴത്തിലുളള മുറിവാണ് ഉണ്ടായിരുന്നത്. ഇത് മറ്റൊരു കടുവയുമായുള്ള പോരിൽ സംഭവിച്ചതാണെന്നാണ് വിവരം.
അതേസമയം കഴിഞ്ഞ ദിവസമാണ് പുത്തൂർ സുവോളജിക്കൽ പാർക്കിൽ കടുവയെ എത്തിച്ചത്. ഇവിടെ പ്രത്യേക ഐസൊലേഷൻ സൗകര്യങ്ങൾ കടുവയ്ക്കായി ഒരുക്കിയിട്ടുണ്ട്. ചികിത്സ നൽകിയ ശേഷം ഇനി കടുവയെ ഐസൊലേഷൻ ക്യൂബിക്കിലേക്കാകും മാറ്റുക.
പത്തു ദിവസത്തെ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് സുൽത്താൻ ബത്തേരിയിൽ കർഷകനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കൂട്ടിലാക്കിയത്. കോളനിക്കവലയ്ക്ക് സമീപമുള്ള കാപ്പി തോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച അഞ്ച് കൂടുകളിൽ ഒന്നാം നമ്പർ കൂട്ടിലാണ് കടുവ അകപ്പെട്ടത്.