ഒരിക്കൽ പോലും ശബരിമലയിൽ പോകാതെ അയ്യപ്പകീർത്തനങ്ങൾ എഴുതി; മലയാളിയുടെ മനസ്ല് കീഴടക്കിയ അ‍ജ്ഞാതനായ എഴുത്തുകാരൻ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരിക്കൽ പോലും ശബരിമലയിൽ പോകാതെ അയ്യപ്പകീർത്തനങ്ങൾ എഴുതി; മലയാളിയുടെ മനസ്ല് കീഴടക്കിയ അ‍ജ്ഞാതനായ എഴുത്തുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 04:43 pm IST
FacebookTwitterWhatsAppTelegram

ഒരേയൊരു ലക്ഷ്യം ശബരിമാമല…, നീലനീല മലയുടെ മുകളിൽ നീ വസിക്കുന്ന അയ്യപ്പ…, ആ ദിവ്യ നാമം അയ്യപ്പാ.. എന്നീ അയ്യപ്പ കീർത്തനങ്ങൾ കേൾക്കാത്ത ഭക്തരുണ്ടാകില്ല. ഭാഷയ്‌ക്ക് അപ്പുറത്തേക്ക് സഞ്ചരിച്ച കീർത്തനങ്ങളാണ് ഇവയെല്ലാം തന്നെ. ​ഗ്രാമ ന​ഗര വീഥികളെ ഭക്തിയിൽ നിറയ്‌ക്കുന്ന ഈ കീർത്തനങ്ങൾ ​മണ്ഡലകാലത്തിന്റെ വരവ് വിളിച്ചോതുന്നവ കൂടിയാണ്. ശബരിമലയിൽ പോയിട്ടുള്ള വ്യക്തിയാകും ഈ ​ഗാനങ്ങൾക്ക് പിന്നിൽ എന്ന് കരുതിയെങ്കിൽ തെറ്റി, ഈ അതുല്യ​ഗാനങ്ങൾ എഴുതിയ കവി ഒരിക്കൽ പോലും ശബരിമലയിൽ പോയിട്ടില്ല. അദ്ഭുതപ്പെടേണ്ട, തൈച്ചിറയിൽ കൃഷ്ണൻ രാമഭദ്രൻ എന്ന ടി.കെ.ആർ ഭദ്രനാണ് ഈ കീർത്തനങ്ങൾ സമ്മാനിച്ച എഴുത്തുകാരൻ. സുഖസന്ദായകഗിരിയിൽ സുപ്രഭാതം പൊട്ടിവിടരുന്നതും മലയിലെ ദിവ്യമണിവിളക്കായി തെളിയുന്ന മകരവിളക്കുമൊന്നും അദ്ദേഹം ഒരിക്കലും കണ്ടിരുന്നില്ല. 47 വർഷം കഴിഞ്ഞിട്ടും ഇന്നും ഭക്തമനസുകളിൽ പുണ്യമിറ്റിക്കുന്ന വരികളായി തന്നെ തുടരുകയാണ് ഇവയെല്ലാം. ഒരിക്കൽ പോലും മലചവിട്ടാത്ത ഭദ്രന്റെ തൂലികയിൽ നിന്നും അടർന്നുവീണതെല്ലാം അയ്യപ്പഗീതങ്ങളായിരുന്നു.

ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ 1921-ലാണ് ഭദ്രന്റെ ജനനം. എന്നാൽ 31-ാം വയസ്സിൽ ഭദ്രൻ ആലപ്പുഴയോട് വിടപറഞ്ഞു. അന്ന് യാത്ര തിരിക്കുമ്പോൾ ഭാര്യ സുമതിയും രണ്ടു വയസുകാരനായ മകൻ സുരേഷും മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഒരു ആശുപത്രിയിൽ കമ്പൗണ്ടറായി ജോലി കിട്ടിയതിനെത്തുടർന്ന് മുംബൈയിലേക്കായിരുന്നു ഭദ്രന്റെ യാത്ര. ആശുപത്രി ജോലിക്കിടെ മുംബൈ എയർ ഇന്ത്യയിൽ കാറ്ററിം​ഗ് അസിസ്റ്റന്റായി ജോലിക്കുചേർന്നു. എയർ ഇന്ത്യയിൽ ലോക്ക് ഔട്ട് പ്രഖ്യാപിച്ചപ്പോടെ 1970-ൽ ഭദ്രൻ ചെന്നൈ ഇന്ത്യൻ എയർലൈൻസിൽ കാറ്ററിം​ഗ് സൂപ്രണ്ടായി. ഒരു വിമാനയാത്രയ്‌ക്കിടെ യേശുദാസിനെ കണ്ടുമുട്ടിയതാണ് ഭദ്രന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ശബരിമലയിലേക്ക് പോകാൻ മക്കൾ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിലും, അയ്യപ്പഭക്തനായ ഇദ്ദേഹം ഒരിക്കൽ പോലും ശബരിമലയിൽ പോകുകയോ അയ്യപ്പദർശനം നടത്തുകയോ ചെയ്തിട്ടില്ല.

സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ കഥയും കവിതയും നാടകവുമെല്ലാം എഴുതുകയും അഭിനയിക്കുകയും ചെയ്ത ഭദ്രന്റെ ആലപ്പുഴയിലെ ജീവിതം ഇന്നും അജ്ഞാതമാണ്. ഗാനരചയിതാവ് എന്നതിന് പുറമെ നാടക നടൻ, സിനിമാ നടൻ, ഒട്ടൻതുള്ളൽ രചയിതാവ് എന്നീ നിലകളിലും അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്. ഗ്രാമഫോൺ കമ്പനി ഒഫ് ഇന്ത്യയുടെ മദ്രാസിലെ റെക്കൊർഡിംഗ്‌ ഓഫീസറായ മങ്കപതിയുടെ അഭ്യർത്ഥന മാനിച്ച് ഭദ്രൻ ആദ്യത്തെ പത്ത് അയ്യപ്പഭക്തിഗാനങ്ങൾ എഴുതി. ഇവയുൽ ആറെണ്ണത്തിന് യേശുദാസും, നാലെണ്ണത്തിന് ചിദംബരനാഥും സംഗീത സംവിധാനം നൽകി. ഈ പത്തു ഗാനങ്ങൾ ഇപ്പോൾ “ഗംഗയാർ” എന്ന പേരിൽ ലഭ്യമാണ്. 1975-ൽ പുറത്തിറങ്ങിയ എക്കാലത്തേയും ഹിറ്റ് കീർത്തനങ്ങൾ പാടിയതും ​ഗാന​ഗന്ധർവൻ തന്നെയാണ്.

ലോർഡ് അയ്യപ്പ എന്ന പേരിൽ പുറത്തിറങ്ങിയ ആൽബം വൻഹിറ്റായതിന് പിന്നാലെ സംഗീതാ കാസെറ്റ്സിന് വേണ്ടി വീണ്ടും പത്തു ഗാനങ്ങൾ കൂടി ഭദ്രൻ എഴുതി. ദക്ഷിണാമൂർത്തി ഈണം നൽകിയ ​ഗാനങ്ങൾ പാടിയത് യേശുദാസാണ്. ‘ആ ദിവ്യനാമം’ എന്നപേരിൽ പുറത്തിറങ്ങിയ ആ ആൽബവും വൻവിജയമായിരുന്നു. തരംഗിണി സ്റ്റുഡിയോ അവരുടെ ആദ്യ ‌അയ്യപ്പഭക്തിഗാന കാസെറ്റിറക്കാൻ ആലോചിക്കുന്ന സമയത്താണ് ഭദ്രന്റെ ​ഗാനങ്ങൾ തരം​ഗമായി തുടരുന്നത്. ​ഗാനങ്ങൾ എഴുതാൻ ഭദ്രന്റെ മുന്നിലെത്തുന്നത് ​ഗാന​ഗന്ധർവ്വൻ യേശു​ദാസ് തന്നെയാണ്. എന്നാൽ ഭദ്രൻ ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം മാത്രമായിരുന്നു. യേശുദാസ് തന്നെ ​ഗാനങ്ങൾ സംവിധാനം ചെയ്ത് പാടണം. 1981-ൽ പുറത്തിറങ്ങിയ ഈ ആൽബത്തിലെ പത്തു ​ഗാനങ്ങളും ശ്രദ്ധേയമായി. അവസാന ആൽബം ഇറങ്ങി അധികം താമസിയാതെ ഹൃദയാഘാതത്തെ തുടർന്ന് ഭദ്രൻ ഓർമയായി.

38 ഗാനങ്ങളാണ് ഭദ്രന്റേതായി പുറത്തുവന്നിട്ടുള്ളത്. ഇതുവരെ രചിച്ച 30 ഗാനങ്ങളുടെ വരികളും ചേർത്ത് ‘പോകൂ പോകൂ പൊൻമലയിൽ’, ‘അയ്യപ്പസ്വാമി’ എന്നീ രണ്ട് പുസ്തകങ്ങളും ഭദ്രൻ പുറത്തിറക്കിയിടടുണ്ട്. ​ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയാണ് ‘പോകൂ പോകൂ പൊൻമലയിൽ’ പുസ്തകത്തിന് അവതാരിക എഴുതിയത്. 1976 നവംബറിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിന് പുറമെ അയ്യപ്പ സ്വാമി എന്ന പുസ്തകവും ഭദ്രൻ പുറത്തിറക്കി.1976 ഒക്ടോബറിലാണ് ഇത് പുറത്തിറങ്ങുന്നത്. അഭിനേതാവും എഴുത്തുകാരനുമായ തിക്കുറിശ്ശിയാണ്‌ ഈ പുസ്തകത്തിന് അവതാരിക എഴുതിയത്.

മദ്രാസ്സിലെ മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികൾക്കു വേണ്ടി ‘ഓണസന്ദേശം’, ‘കുടുംബാസൂത്രണം’, ‘മറുനാടൻ മലയാളി’ എന്നിങ്ങനെ ഒട്ടനവധി ഓട്ടൻ തുള്ളലുകളും ഭദ്രൻ രചിച്ചിട്ടുണ്ട്. ഇവയ്‌ക്കെലാം നാടക നടനും സിനിമാ നടനും കൂടിയായിരുന്നു ഭദ്രൻ. നായർ പിടിച്ച പുലിവാൽ, അമ്പലപ്രാവ്, എഴുതാത്ത കഥ, സ്ത്രീ, ഡേൻജർ ബിസ്ക്കറ്റ്, കണ്ണൂർ ഡീലക്സ്, ഇന്ത്യൻ എയർലൈൻസിൽ നിന്നും പിരിഞ്ഞതിനു ശേഷമുള്ള കാലം ഭദ്രൻ മദ്രാസിൽ യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിൽ ജോലി ചെയ്തിരുന്നു. മലയാളിയുടെ അയപ്പഭക്തിക്ക് ഇഴയടുപ്പം നൽകിയ കീർത്തനങ്ങൾ സമ്മാനിച്ച മഹാനായ എഴുത്തുകാരൻ ഇന്നും മലയാളിക്ക് അന്യമായി തന്നെ തുടരുകയാണ്.

Tags: SABARIMALATKR BhadranSwamy Ayyappan Keerthanam
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies