ഇടുക്കി: വണ്ണപ്പുറത്ത് പെട്രോൾ പമ്പ് അനുവദിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. വണ്ണപ്പുറം സ്വദേശിയിൽ നിന്ന് 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കേസ്. പാലക്കാട് സ്വദേശി വിനോദ് കുമാറാണ് അറസ്റ്റിലായത്. രണ്ട് വർഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം.
വണ്ണപ്പുറത്ത് ഭാരത് പെട്രോളിയം കമ്പനിയുടെ പമ്പ് അനുവദിച്ച് നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഇതിന് ശേഷം പ്രതി ഒളിവിൽ പോകുകയും വിവിധയിടങ്ങളിലായി മാറി മാറി താമസിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് രണ്ട് മാസം മുമ്പാണ് വണ്ണപ്പുറം സ്വദേശി പോലീസിൽ പരാതി നൽകിയത്.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദ് വാടകയ്‌ക്ക് താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇന്നലെ രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.