കോഴിക്കോട് ; ഇതരമതവിഭാഗങ്ങളുടെ ആഘോഷങ്ങളിൽ മുസ്ലീങ്ങൾക്കും പങ്കെടുക്കാമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. മറ്റു സമുദായങ്ങളുടെ സംസ്‌കാരം ഇങ്ങോട്ട് പകർത്തേണ്ടതില്ല. അതേസമയം, ആഘോഷങ്ങളിൽ സൗഹൃദം എപ്പോഴും നടന്നുവരുന്നതാണ്. അതിന് ഇതുവരെയും ആരും തടസ്സം പറഞ്ഞിട്ടില്ല.ആഘോഷത്തിൽ പങ്കെടുക്കുന്നതും സംസ്‌കാരം പകർത്തിയെടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
ഇന്ത്യയിൽ സൗഹൃദം വേണമെന്ന കാര്യത്തിൽ സംശയമില്ല. എല്ലാ സമുദായവും ജീവിക്കുന്ന നാടാണിത് .പഴയകാലം മുതൽക്കേ അന്യമതക്കാരുടെ ആഘോഷം ഇസ്ലാമികമാണെന്നു വരാത്ത വിധത്തിലുള്ളതാണ്. ഇസ്ലാമികമായി അംഗീകരിക്കാൻ നിർവാഹമില്ല. എന്നാൽ, ഇസ്ലാമികമാണെന്നു വരുത്താത്ത വിധത്തിൽ പണ്ടൊക്കെ ചെയ്ത പോലെ ഇനിയും ചെയ്യാവുന്നതാണെന്നും കാന്തപുരം പറഞ്ഞു.