തമിഴകത്തിന്റെ 'പുരട്ചി കലൈഞ്ജറിൽ നിന്നും ക്യാപ്റ്റനിലേക്ക്..; വിജയകാന്ത് എന്ന അതുല്യ കലാകാരന്റെ ജീവിതയാത്ര
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴകത്തിന്റെ ‘പുരട്ചി കലൈഞ്ജറിൽ നിന്നും ക്യാപ്റ്റനിലേക്ക്..; വിജയകാന്ത് എന്ന അതുല്യ കലാകാരന്റെ ജീവിതയാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 11:53 am IST
FacebookTwitterWhatsAppTelegram

‘രാസാത്തി ഉന്നൈ കാണാതെ നെഞ്ച്, കാറ്റാടി പോലാട്ത്..’! കാലങ്ങൾ എത്ര പിന്നിട്ടാലും ഈ രണ്ടു വരികൾ കേൾക്കുമ്പോൾ തന്നെ ഏതൊരാളുടെയും മനസിൽ തെളിയുന്നത് തമിഴകത്തിന്റെ ക്യാപ്റ്റൻ വിജയകാന്തിന്റെ ഒരേയൊരു മുഖം. 1952 ഓഗസ്റ്റ് 25-ന് മധുരയിലെ ചെറിയൊരു വീട്ടിൽ ജനിച്ച വിജയരാജ് അളഗർസാമി എന്ന കുഞ്ഞിൽ നിന്നും തമിഴകത്തെ ക്യാപ്റ്റൻ വിജയകാന്തിലേക്കുള്ള വളർച്ച ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. 1979-ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായി എത്തിയ വിജയകാന്ത് പിന്നീട് കയ്യിലിട്ട് അമ്മാനമാടിയത് ഒട്ടനവധി നായക പ്രാധാന്യമുള്ള വേഷങ്ങൾ. 1981-ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രത്തിലൂടെയാണ് വിജയകാന്ത് എന്ന നായകനെ പ്രേക്ഷകർ തിരിച്ചറിഞ്ഞത്. പിന്നീട് സിവപ്പു മല്ലി, ജാതിക്കൊരു നീതിതുടങ്ങിയ സിനിമകളിലൂടെ തമിഴകം അദ്ദേഹത്തെ ഏറ്റെടുക്കുകയായിരുന്നു.

1991-ൽ പുറത്തിറങ്ങിയ ക്യാപ്റ്റൻ പ്രഭാകരൻ എന്ന ചിത്രത്തിനു ശേഷമാണ് ക്യാപ്റ്റൻ എന്ന വിളിപേര് അദ്ദേഹത്തെ തേടിയെത്തിയത്. കുടുംബത്തിനായി ത്യാഗം സഹിക്കുന്ന വേഷങ്ങളായിരുന്നു അദ്ദേഹം കൂടുതലായി തിരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടു തന്നെ ‘പുരട്ചി കലൈഞ്ജർ’ എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടിരുന്നു. പോലീസ് വേഷങ്ങൾ അനായാസം ചെയ്യാൻ കഴിയുന്ന അദ്ദേഹത്തിന്റെ അഭിനയ ചാരുത തമിഴകത്തെ പോലെ തന്നെ മറ്റു ഭാഷക്കാരെയും കിടിലം കൊള്ളിച്ചിരുന്നു. മലയാളം ഉൾപ്പെടെ ഒട്ടനവധി അന്യ ഭാഷാ സിനിമകളിൽ അഭിനയിക്കാൻ വിജയകാന്തിന് അവസരം ലഭിച്ചെങ്കിലും അതൊക്കെയും അദ്ദേഹം നിരസിച്ച് തമിഴ് മക്കൾക്കായി നിലകൊണ്ടു.

2005 സെപ്റ്റംബർ 14-ന് ദേശീയ മുർപോക്ക് ദ്രാവിഡ കഴകം( ഡിഎംഡികെ) എന്ന രാഷ്‌ട്രീയ പാർട്ടി സ്ഥാപിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത് തമിഴ് മക്കൾക്കായി ജീവിക്കണമെന്ന ചിന്തകൾ മാത്രം. വിജയകാന്തിന്റെ മുന്നിൽ വിശന്നു വരുന്നവരെ അദ്ദേഹം ഒരിക്കലും കൈവിട്ടിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് രണ്ട് തവണ എംഎൽഎയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്ന വിജയകാന്ത് അസുഖ ബാധിതനായതിനെ തുടർന്ന് രാഷ്‌ട്രീയ ജീവിതത്തിൽ നിന്നും സിനിമയിൽ നിന്നും പതിയെ ഉൾവലിഞ്ഞു. സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം ഏറെ കാലം പ്രവർത്തിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം ഏവരെയും കണ്ണീരിലാഴ്‌ത്തി വിട പറഞ്ഞത്.

Tags: Captain vijayakanthFEATURED2
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies