കോൺഗ്രസിന്റെ സ്നേഹത്തിന്റെ കടയിൽ കക്കൂസ് വൃത്തിയാക്കുന്നത് ദളിത് വിദ്യാർത്ഥികൾ; ഇക്കുറി വിദ്യാഭ്യാസമന്ത്രിയുടെ ജില്ലയിൽ ; ഈ മാസം മൂന്നാമത്തെ സംഭവം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന്റെ സ്നേഹത്തിന്റെ കടയിൽ കക്കൂസ് വൃത്തിയാക്കുന്നത് ദളിത് വിദ്യാർത്ഥികൾ; ഇക്കുറി വിദ്യാഭ്യാസമന്ത്രിയുടെ ജില്ലയിൽ ; ഈ മാസം മൂന്നാമത്തെ സംഭവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 11:46 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ദളിത് സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് സെപ്റ്റിക്ക് ടാങ്ക് കോരിക്കുന്നതും കക്കൂസ് കഴുകിക്കുന്നതും പോലെയുളള സംഭവങ്ങൾ കർണ്ണാടകയിൽ തുടർക്കഥയാകുന്നു.

വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ സ്വന്തം ജില്ലയായ ഷിമോഗയിലാണ് ഏറ്റവും പുതിയ സംഭവം. ഷിമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിലെ ഒരു സർക്കാർ സ്‌കൂളിൽ ശനിയാഴ്ച ആറാം ക്ലാസ് വിദ്യാർത്ഥികൾ ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്ന വീഡിയോ പുറത്തു വരികയായിരുന്നു.

കൊമരനഹള്ളി ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള ഗുഡ്ഡയിലെ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് കക്കൂസ് വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നതെന്ന് പറയുന്നു. സ്‌കൂൾ ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്ന വിദ്യാർത്ഥികളുടെ വിവിധ വീഡിയോകൾ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പ്രധാനാധ്യാപകൻ ശങ്കരപ്പയും മറ്റ് അധ്യാപകരും ചേർന്ന് സ്‌കൂൾ കുട്ടികളെ ശുചിമുറി വൃത്തിയാക്കുന്ന ജോലി ചെയ്യാൻ നിർബന്ധിച്ചതായി ദളിത് സംഘർഷ സമിതി പരാതി നൽകി. കുറ്റാരോപിതനായ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് രക്ഷിതാക്കളും പ്രവർത്തകരും ആവശ്യപ്പെട്ടതിനെത്തുടർന്ന് വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്‌കൂളിൽ എത്തി പ്രഥമാധ്യാപകനെ ചോദ്യം ചെയ്തു. തുടർന്ന് ബിഇഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. പ്രധാനാധ്യാപകൻ ശങ്കരപ്പയെ സസ്‌പെൻഡ് ചെയ്തതായി വിദ്യാഭ്യസവകുപ്പ് അറിയിച്ചു.

ഈ മാസം സംസ്ഥാനത്ത് ഇത് മൂന്നാമത്തെ സംഭവമാണ്.

ഈ മാസം ആദ്യം കോലാർ ജില്ലയിലെ ഒരു റസിഡൻഷ്യൽ സ്‌കൂൾ വളപ്പിലെ ടോയ്‌ലറ്റ് വൃത്തിയാക്കാൻ ചില വിദ്യാർത്ഥികളെ ഉപയോഗിച്ചെന്നാരോപിച്ച് ഒരു പ്രിൻസിപ്പലിനെയും രണ്ട് ജീവനക്കാരെയും സസ്‌പെൻഡ് ചെയ്തിരുന്നു. മാലൂർ താലൂക്കിലെ യലുവഹള്ളിയിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളെയാണ് നിർബന്ധിച്ച് സെപ്റ്റിക് ടാങ്കിലിറക്കി അത് വൃത്തിയാക്കിച്ചത്. സ്‌കൂളിലെ ഏഴ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെകൊണ്ട് ഡിസംബർ ഒന്നിന് സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കിക്കുകയായിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ ഭരതമ്മ, അധ്യാപകൻ മുനിയപ്പ, ഹോസ്റ്റൽ വാർഡൻ മഞ്ജുനാഥ്, ഗസ്റ്റ് അധ്യാപകൻ അഭിഷേക് എന്നിവരെസസ്‌പെൻഡ് ചെയ്തു. ഭരതമ്മയും മുനിയപ്പയും അന്ന് തന്നെ അറസ്റ്റിലായി. സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കാൻ കുട്ടികളെ ഉപയോഗിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആർ.അശോക് ആവശ്യപ്പെട്ടു.


തുടർന്ന് ആന്ധ്രഹള്ളി സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾ ആസിഡ് കുപ്പികൾ പിടിച്ച് ചൂലുകൊണ്ട് ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ പ്രിൻസിപ്പൽ ലക്ഷ്മിദേവമ്മയെ ശനിയാഴ്ച ബ്യാദരഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. 640 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് . ഇവരിൽ ഭൂരിഭാഗവും എസ്‌സി-എസ്ടി വിഭാഗത്തിൽപ്പെട്ടവരാണ്. സംഭവം അറിഞ്ഞയുടൻ ആന്ധ്രാഹള്ളി സർക്കാർ സ്‌കൂൾ സന്ദർശിച്ച പ്രതിപക്ഷ നേതാവ് ആർ അശോക് സർക്കാരിന് നാണക്കേടുണ്ടാക്കാതിരിക്കാൻ കേസ് ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു.

 

കർശന നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാക്കുകൾ ജലരേഖയാകുന്ന കാഴ്ചയാണ് സംസ്ഥാനത്തു നിന്ന് വരുന്നത്. ദളിത് വിദ്യാർത്ഥികൾക്കതിരെ ആവർത്തിച്ച് ഉണ്ടാകുന്ന ഈ അവഹേളനം കോൺഗ്രസ് സർക്കാരിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര സംഭവത്തെ അപലപിക്കുകയും വസ്തുതകൾ പഠിക്കാൻ സംസ്ഥാനതലത്തിൽ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

Tags: KarnatakaManual scavenging
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies