അയോദ്ധ്യ : അയോദ്ധ്യയിലേയ്ക്കുള്ള ആദ്യ ഫ്ലൈറ്റിൽ മുഴങ്ങിക്കേട്ടത് ജയ് ശ്രീറാം വിളികൾ . ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിൽ നിന്ന് പുതുതായി നിർമ്മിച്ച മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്കുള്ള ആദ്യ വിമാനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാമഭക്തർ ഉണ്ടായിരുന്നു.
“അയോദ്ധ്യ സന്ദർശിക്കുന്നതിൽ ഞങ്ങൾ വളരെ ആവേശഭരിതരാണ്, ഞങ്ങളുടെ കുട്ടികളെയും കൂട്ടി. ഞങ്ങൾ രാം ലല്ലയെ കാണാനും അനുഗ്രഹം വാങ്ങാനും പോകുന്നു,” എന്നാണ് യാത്രക്കാർ മാദ്ധ്യമങ്ങളോട് പറഞ്ഞത് .
ക്ഷേത്ര നഗരത്തിലേക്കുള്ള ആദ്യ വിമാനത്തിൽ കയറാനുള്ള അവസരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുകയായിരുന്നു ജൈന പീതാധിഷ് രവീന്ദ്ര കീർത്തി സ്വാമി .”ഇതൊരു ചരിത്ര ദിനമാണ്. രാമദേവന്റെ ജന്മസ്ഥലത്ത് ഇപ്പോൾ എയർഡ്രോം തുറന്നിരിക്കുന്നു. ഞങ്ങൾ ജൈന സമുദായത്തിൽ നിന്നുള്ള വലിയൊരു സംഘമാണ് രാം ലല്ലയെ കാണാൻ ഉദ്ഘാടന വിമാനത്തിൽ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രിക്കും ഞങ്ങൾ നന്ദി പറയുന്നു. ,” ജൈനപീഠാധിപതി പറഞ്ഞു. ഇതൊരു സ്വപ്ന സാക്ഷാത്കാരമാകുമെന്ന് ജൈന സമുദായത്തിൽ നിന്നുള്ള മറ്റൊരു യാത്രക്കാരൻ പറഞ്ഞു.
ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ അശുതോഷ് ശേഖർ, വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സ്വാഗതം ചെയ്തു. ഇത് അഭിമാന നിമിഷം എന്നാണ് അശുതോഷ് ശേഖർ പറഞ്ഞത് . ‘ ഇൻഡിഗോ നൽകിയ അവസരത്തിന് ഞങ്ങൾ നന്ദിയുള്ളവരും അനുഗ്രഹീതരുമാണ്. ഞങ്ങൾക്കും ഇൻഡിഗോയ്ക്കും ഇത് അഭിമാന നിമിഷമാണ്. ഞങ്ങളോടൊപ്പമുള്ള നിങ്ങളുടെ യാത്ര സുരക്ഷിതവും സന്തോഷകരവുമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അശുതോഷ് ശേഖർ പറഞ്ഞു.