ചെന്നൈ: പ്രശസ്ത തമിഴ്നടൻ വിജയ്കാന്തിന് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമയിൽ മാത്രമല്ല രാഷ്‌ട്രീയത്തിലും വിജയകാന്ത് ക്യാപ്റ്റാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞു. ഭാരതിദാസൻ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. തമിഴ്നാട് മുഖ്യമന്ത്രി വേദിയിലിരുത്തിയാണ് പ്രധാനമന്ത്രി വിജയ്കാന്തിന് ആദരമർപ്പിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വിജയ്കാന്തിനെ നഷ്ടമായത്. സിനിമാ മേഖലയിൽ മാത്രമല്ല, രാഷ്‌ട്രീയത്തിലും അദ്ദേഹം ക്യാപ്റ്റനായിരുന്നു. സിനിമയിലെ പ്രവർത്തനത്തിലൂടെ അദ്ദേഹം ജനങ്ങളുടെ ഹൃദയം കീഴടക്കി. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം എല്ലായ്‌പ്പോഴും ദേശീയ തലത്തിൽ ശ്രദ്ദ നേടിയിരുന്നു. എല്ലാത്തിനുപരി ദേശീയ താത്പര്യത്തിന് മുൻതൂക്കം നൽകിയ നേതാവായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തോടും ആരാധകരോടും അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി തമിഴ്‌നാട്ടിൽ എത്തിയ പ്രധാനമന്ത്രി 20,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് സംസ്ഥാനത്ത് നിർവ്വഹുച്ചത്. തുടർന്ന് ലക്ഷദ്വീപിലെത്തിയ അദ്ദേഹം അഗത്തിയുലും കവരത്തിയിലുമുള്ള പരിപാടികളിൽ പങ്കെടുക്കും. നാളെ കേരളത്തിലെത്തുന്ന അദ്ദേഹം മഹിളാമോർച്ച തൃശ്ശൂരിൽ സംഘടിപ്പിക്കുന്ന പൊതിപരിപാടിയിൽ പങ്കെടുക്കും.















