ലക്നൗ : രാമജന്മഭൂമിയായ അയോദ്ധ്യയിൽ ശ്രീരാമ വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഉദ്ഘാടന ചടങ്ങ് ജനുവരി 22 ന് നടക്കാനിരിക്കെ ഒരാഴ്ച മുമ്പേ തിരക്ക് തുടങ്ങുമെന്നാണ് സൂചന . വിഗ്രഹം സ്ഥാപിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ ദീപം അയോദ്ധ്യയിൽ തെളിയും.
28 മീറ്റർ നീളവും വീതിയുമുള്ള ഈ വിളക്ക് കത്തിക്കാന് 21 ക്വിന്റല് എണ്ണ വേണം . ഈ വിളക്ക് ഗിന്നസ് ബുക്കിൽ ഇടംപിടിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. ദശരഥദീപം എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത് .വിളക്ക് നിർമ്മിക്കാൻ നേതൃത്വം നൽകുന്നത് പിതാദേശ്വര് ജഗത്ഗുരു പരമഹംസ് ആചാര്യയാണ് . രാംഘട്ടിൽ നിന്ന് ഇതിന്റെ നിർമ്മാണത്തിനായി 100 ടൺ മണൽ ശേഖരിച്ചു . ഏകദേശം 1,000 ടൺ മണലാണ് വിളക്കിനായി ഉപയോഗിക്കുന്നത് .മാത്രമല്ല രാജ്യത്തുട നീളമുള്ള ശക്തി പീഠങ്ങളിൽ നിന്നുള്ള മണ്ണും ഇതിനായി ഉപയോഗിക്കുന്നു.
പേരിട്ടുകൊണ്ട് ക്ഷേത്ര ട്രസ്റ്റ് വിളക്ക്
പാകിസ്‌താനിലെ ഹീൻഗ്‌ലാജ്, നേപ്പാളിലെ ജനക്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള മണ്ണും ഇതിനായി കൊണ്ടുവന്നു. പുരാണങ്ങൾ പഠിച്ച് ത്രേതായുഗ വിളക്കിന്റെ രൂപം ഒരുക്കുകയാണെന്ന് സംഘാടകർ പറഞ്ഞു. 7 കോടി രൂപ ബജറ്റിലാണ് വിളക്ക് ഒരുക്കുന്നത് . 108 കലാകാരന്മാർ ഇതിനായി പ്രവർത്തിക്കുന്നുണ്ട് . വിളക്ക് തിരി ഉണ്ടാക്കാൻ 1.25 ക്വിന്റൽ പരുത്തി ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. കൊൽക്കത്തയിൽ നിന്നാണ് വിളക്ക് നിർമാണത്തിന് ഉപയോഗിക്കുന്ന അത്യാധുനിക യന്ത്രം കൊണ്ടുവന്നത്.
ത്രേതായുഗത്തിൽ ശ്രീരാമൻ പൂജ നടത്തിയിരുന്ന തുളസിവാടി ഇന്ന് രാംഘട്ട് എന്നാണ് അറിയപ്പെടുന്നത് . ഈ സ്ഥലത്താകും ഏറ്റവും വലിയ വിളക്ക് കത്തിക്കുക.