ലക്നൗ : ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനം ഉറപ്പിച്ച് ഉത്തർപ്രദേശ് . 2022ൽ യുപി സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം 31.85 കോടി . 2023ലെ ആദ്യ ഒമ്പത് മാസങ്ങളിൽ അന്താരാഷ്ട്ര സന്ദർശകരുൾപ്പെടെ 32 കോടിയിലധികം വിനോദസഞ്ചാരികൾ എത്തിയെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിച്ചത് കാശിയാണ്. പ്രയാഗ്രാജും അയോദ്ധ്യയും സന്ദർശകരുടെ വരവിനു സാക്ഷ്യം വഹിച്ചു. കേന്ദ്ര-സംസ്ഥാന ക്ഷേമ പദ്ധതികളിൽ ഉന്നത സ്ഥാനങ്ങൾ കൈവരിച്ച സംസ്ഥാനം ടൂറിസം മേഖലയിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. 2023 ജനുവരി മുതൽ സെപ്റ്റംബർ വരെ ഉത്തർപ്രദേശ് സന്ദർശിച്ച ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 31,91,95,206 ആയിരുന്നു, കൂടാതെ 9,54,866 വിദേശ വിനോദ സഞ്ചാരികളും സംസ്ഥാനം സന്ദർശിച്ചു.
ജനുവരി മുതൽ സെപ്റ്റംബർ വരെ മൊത്തം 8,42,04,814 വിനോദസഞ്ചാരികൾ വാരണാസി സന്ദർശിച്ചു. 8,40,71,726 ആഭ്യന്തര വിനോദസഞ്ചാരികളും 1,33,088 അന്താരാഷ്ട്ര വിനോദസഞ്ചാരികളുമാണ്. കാശി കഴിഞ്ഞാൽ സഞ്ചാരികളുടെ രണ്ടാമത്തെ പ്രിയ ഇടം പ്രയാഗ്രാജായിരുന്നു . 2023 ജനുവരി മുതൽ സെപ്റ്റംബർ വരെ 4,49,95,996 വിനോദസഞ്ചാരികൾ ഇവിടെ സന്ദർശിച്ചു. അവരിൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 4,49,93,289 ആയിരുന്നു . 2,707 വിദേശ വിനോദസഞ്ചാരികളും പ്രയാഗ് രാജ് സന്ദർശിച്ചു.
വിനോദസഞ്ചാരികളുടെ വരവിൽ അയോദ്ധ്യ മൂന്നാം സ്ഥാനം നേടി. ജനുവരി 23 മുതൽ സെപ്റ്റംബർ 23 വരെ 2,03,64,347 വിനോദസഞ്ചാരികളാണ് അയോദ്ധ്യ സന്ദർശിച്ചത്. ഇവരിൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 2,03,62,713 ആയിരുന്നു . 1,634 അന്താരാഷ്ട്ര വിനോദസഞ്ചാരികളാണ്