അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ ലൈബീരിയൻ ചരക്കു കപ്പലായ ‘എംവി ലില നോർഫോൾക്’ മോചിപ്പിച്ച നേവിയുടെ കമാൻഡോ സംഘം ‘മാർക്കോസ്’ ഇതിനു മുമ്പും നിരവധി ദൗത്യങ്ങളിൽ രാജ്യത്തിന് അഭിമാനമായി മാറിയിട്ടുണ്ട്. 1987 ഫെബ്രുവരിയിൽ സ്ഥാപിതമായ മറൈൻ കമാൻഡോ സംഘമെന്ന മാർക്കോ സംഘത്തിന്റെ ആസ്ഥാനം വിശാഖപട്ടണത്താണ്. കരയിലും കടലും വായുവിലും ഏതൊരു വെല്ലുവിളിയും നേരിടാൻ സജ്ജരാണിവർ. ഓപ്പറേഷൻ പവൻ(1987), ഓപ്പറേഷൻ കാക്റ്റസ്(1988), ഓപ്പറേഷൻ ടാഷ(1991), കാർഗിൽ യുദ്ധം(1999), ഓപ്പറേഷൻ റഹാത്(2015), ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ(2008) എന്നിവയാണ് കമോന്റോ സംഘം വിജയിപ്പിച്ച പ്രധാന ഒപ്പറേഷനുകൾ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എൻഎസ്ജി, വ്യോമസേനയുടെ ഗരുഡ്, കരസേനയുടെ പാരാകമാൻഡോ പോലെ പ്രവർത്തിക്കുന്ന നാവിക സേനയുടെ പ്രത്യേക സേനയാണ് മാർക്കോസ് കമാൻഡോ സംഘം. ജമ്മു കശ്മീരിൽ ഝലം നദിയിലൂടെയും വൂളാർ തടാകത്തിലൂടെയും ഈ സംഘം ഭീകരവാദ പ്രവർത്തനങ്ങളെ ഇല്ലാതാകാൻ ഇന്ത്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. നേവിയുടെ ഭാഗമായി മാറിയ തിരഞ്ഞെടുക്കപ്പെട്ട 2000 പേരാണ് മാർക്കോസ് സംഘത്തിലുള്ളത്.
കമാൻഡോ സംഘത്തിന്റെ പ്രത്യേകതകൾ
മികച്ച മുങ്ങൽ വിദഗ്ദർ
ആയുധങ്ങളും മറ്റ് ഉപകരണങ്ങളും ഉൾപ്പെടെയുള്ള വലിയ ഭാരം വഹിച്ച് ഹെലികോപ്റ്ററിൽ നിന്നും വിമാനത്തിൽ നിന്നും പാരച്യൂട്ട് ഉപയോഗിച്ച് കടലിലേക്ക് ചാടിയാണിവർ അതിവേഗം രക്ഷാപ്രവർത്തനം പൂർത്തിയാകുന്നത്.