കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി എം.ടി വാസുദേവൻ നായർ. അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനേയും മറ്റ് മന്ത്രിമാരേയും വേദിയിലിരുത്തിയായിരുന്നു എംടിയുടെ പരാമർശം.
അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടി. ജനാവലി ആൾക്കൂട്ടമായി മാറുന്നു. ഈ ആൾകൂട്ടത്തെ പടയാളികളും ആരാധകരുമാക്കുന്നു. ഭരണാധികാരി നൽകു ഔദാര്യമല്ല സ്വാതന്ത്ര്യമെുന്നും കെഎൽഎഫ് വേദിയിൽ എം.ടി പറഞ്ഞു.
നേതാവ് എന്നാൽ നിമിത്തമല്ല, കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുളളവർ തിരിച്ചറിയണം. സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും വികാസത്തെയും കുറിച്ച് എന്നോ രൂപം കൊണ്ട ചില പ്രമാണങ്ങളിൽത്തന്നെ മുറുകെ പിടിക്കുവരെ കാലം പിന്തള്ളുന്നു. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സ്വാതന്ത്ര്യ സങ്കൽപ്പങ്ങൾ നിരന്തരമായ വിശകലനത്തിനും തിരുത്തലിനും വിധേയമാക്കേണ്ടി വരുന്നു. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപ്പത്തെ മാറ്റിയെടുക്കാനാണ് ഇഎംഎസ് ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും ഇഎംഎസിനെ കാണാതിരുന്നതും അതുകൊണ്ട് തന്നെയാണെന്നും എംടി ചൂണ്ടിക്കാട്ടി.