ചെന്നൈ: തൈപ്പൂയ മഹോത്സവത്തോട് അനുബന്ധിച്ച് പഴനി മുരുകൻ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. അഞ്ച് മണിക്കൂറോളമാണ് ഭക്തർ ദർശനത്തിനായി കാത്തുനിൽക്കുന്നത്. ജനുവരി 19-നാണ് പഴനിയിൽ തൈപ്പൂയ ഉത്സവത്തിന് കൊടികേറുന്നത്. 19-ന് ആരംഭിച്ച് 25 വരെ തൈപ്പൂയ മഹോത്സവം നീണ്ടുനിൽക്കും.
കഴിഞ്ഞ ദിവസം പൊങ്കൽ സംക്രാന്തി ദിനത്തിന്റെ ഭാഗമായി നിരവധി ഭക്തർ പഴനിയിൽ ദർശനം നടത്തിയിരുന്നു. തൈപ്പൂയ ഉത്സവം വരാനിരിക്കെ കഴിഞ്ഞ ദിവസം മുതൽ വലിയ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്.
ആയിരക്കണക്കിന് ഭക്തരാണ് കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയത്.
തമിഴ്നാട്ടിലെ പ്രശസ്ത കൽഗകശാലമൂർത്തി ക്ഷേത്രത്തിൽ ഇന്നായിരുന്നു തൈപ്പൂയ മഹോത്സവത്തിന് തുടക്കമായത്. നിരവധി പേർ ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിൽ പങ്കെടുത്തു. തെക്കൻ പഴനി എന്നാണ് കൽഗകശാലമൂർത്തി ക്ഷേത്രം അറിയപ്പെടുന്നത്.