തൃശൂർ: പോക്സോ കോടതി ജഡ്ജിയോട് അപമര്യാദയായി സംസാരിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവറെയും യാത്രാക്കാരനെയും കസ്റ്റഡിയിലെടുത്ത് പോലീസ്. ചരൽപ്പറമ്പ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രമേശ്, യാത്രക്കാരനായ ചെറുതുരുത്തി സ്വദേശി അലി എന്നിവരാണ് പിടിയിലായത്. ജഡ്ജിയുടെ കാർ പുറകോട്ട് എടുത്തതുകൊണ്ട് ഓട്ടോ കടന്നു പോകുന്നതിന് ബുദ്ധിമുട്ടുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവർ ജഡ്ജിയോട് ചൂടായത്.
വടക്കാഞ്ചേരി പാലസ് റോഡിൽ ഓട്ടോ എത്തിയപ്പോഴാണ് ജഡ്ജിയുടെ വാഹനം പുറകോട്ട് എടുത്തത്. കാർ പുറകോട്ട് എടുത്തതിനാൽ ഒരു മിനിറ്റോളം ഓട്ടോ നിർത്തേണ്ടി വന്നുവെന്ന് പറഞ്ഞായിരുന്നു ജഡ്ജിക്കെതിരെ ഇവർ രോക്ഷപ്രകടനം നടത്തിയത്. ഇതോടെ ജഡ്ജി പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇവർക്കെതിരെ കേസെടുത്തതായി പോലീസ് അറിച്ചു.