ബെംഗളൂരു: അയോദ്ധ്യാ രാമക്ഷേത്രത്തിലെ അക്ഷതം വിതരണം ചെയ്യുന്നതിനിടെ യുവാവിന് നേരെ ആക്രമണം. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. പുത്തൂർ സ്വദേശി സന്തോഷിനെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ ധനജ്ഞയ്‌ക്കും സുഹൃത്തുക്കൾക്കുമെതിരെ സന്തോഷ് പോലീസിൽ പരാതി നൽകി.
തിങ്കളാഴ്ച വൈകിട്ട് മുണ്ടൂർ മേഖലയിൽ അക്ഷതം വിതരണം ചെയ്യുന്നതിനിടെയാണ് പ്രതികൾ യുവാവിനെ മർദ്ദിച്ചത്. മുണ്ടൂരിൽ അക്ഷതം വിതരണം ചെയ്യരുതെന്നു പറഞ്ഞ് ധനജ്ഞയും സംഘവും സന്തോഷിനെ ഭീഷണിപ്പെടുത്തി. എന്നാൽ ഇത് ചെവിക്കൊള്ളാതെ സന്തോഷ് അക്ഷതം വിതരണം ചെയ്യുന്നതിനിടെയായിരുന്നു പ്രതികളുടെ ആക്രമണം. തടയാനെത്തിയ തന്റെ അമ്മയേയും പ്രതികൾ ആക്രമിച്ചെന്ന് സന്തോഷ് പറഞ്ഞു. പരിക്കേറ്റ സന്തോഷും അമ്മയും പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.