ലക്നൗ: പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് 1000 കിലോ ശർക്കര സമർപ്പിക്കാനൊരുങ്ങി ഉത്തർ പ്രദേശിലെ സാമൂഹിക പ്രവർത്തകൻ സത്യ പ്രകാശ് രേശു. ഇന്ന് 101 ക്വിന്റൽ (10,100 കിലോ) ശർക്കര അയയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച അയോദ്ധ്യയിലേക്ക് 1,000 കിലോ ശർക്കര അയച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ശർക്കര വിപണിയായ മുസാഫർനഗറിൽ നിന്നാണ് പുണ്യഭൂമിയിലേക്ക് ശർക്കര എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പൂജകൾക്കിടയിൽ പ്രസാദമായി ഉപയോഗിക്കുന്നതിനും തുടർന്ന് ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മംഗളകരമായ കാര്യങ്ങൾക്ക് മുൻപായി, പൂജകളുടെ ആരംഭത്തിൽ ശർക്കര ഉപയോഗിക്കുകയും അത് പ്രസാദമായി വിതരണം ചെയ്യുകയും ചെയ്യുന്നു. കാലങ്ങളായി പിന്തുടരുന്ന ആചാരമാണിതെന്നും അദ്ദേഹം പറയുന്നു. ഇക്കാരണത്താലാണ് അയോദ്ധ്യയിലേക്ക് ശർക്കര അയക്കുന്നതെന്നും രേശു ചൂണ്ടിക്കാട്ടി.