ന്യൂഡൽഹി: വ്യോമസേനാ ഉദ്യോഗസ്ഥരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി യാസിൻ മാലിക്കിനെ തിരിച്ചറിഞ്ഞ് മുഖ്യ ദൃക്സാക്ഷി. ശ്രീനഗറിലെ പ്രത്യേക സിബിഐ കോടതിയിൽ നടക്കുന്ന വിചാരണ വേളയിലാണ് പ്രോസിക്യൂഷന്റെ പ്രധാന ദൃക്സാക്ഷി രാജ്വാർ ഉമേശ്വർ സിംഗിന്റെ മൊഴി. തിഹാർ ജയിലിൽ നിന്നും വെർച്വലായിട്ടായിരുന്നു പ്രതി യാസിൻ മാലിക്കിനെ ഹാജരാക്കിയത്. 2018 മുതൽ തിഹാർ ജയിലിലാണ് മാലിക്.
1990 ജനുവരി 25-നായിരുന്നു നാല് വ്യോമസേനാ ഉദ്യോഗസ്ഥരെ ശ്രീനഗറിലെ റാവൽപോറയിൽ വച്ച് യാസിൻ മാലിക് വെടിവച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ രവി ഖാൻ ഉൾപ്പടെ 3 ഉദ്യോഗസ്ഥർ കൊല്ലപ്പെടുകുയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യാസിൻ മാലിക് നയിച്ച ഭീകരസംഘം വ്യോമസേനാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. അക്കാലത്ത് കശ്മീരിലെ സജീവ ഭീകരസംഘടനയായ ജെകെഎൽഎഫിന്റെ നേതാവായിരുന്നു മാലിക്.