ലക്നൗ: അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി 55 ഇനം മധുരപലഹാരങ്ങൾ ക്ഷേത്രത്തിന് സമർപ്പിച്ച് വിശ്വാസികൾ. ലക്നൗവിൽ സ്ഥിതിചെയ്യുന്ന മധുര പലഹാര വ്യാപാരശാലയിൽ നിന്നാണ് പലഹാരങ്ങൾ എത്തിച്ചത്. നിരവധി തൊഴിലാളികളാണ് മധുരപലഹാരങ്ങൾ നിർമ്മിക്കുന്നതിനുള്ള ഉദ്യമത്തിൽ പങ്കാളികളായത്.
വിശ്വാസികൾ 56 ഇനം പലഹാരങ്ങൾ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസിന് കൈമാറി. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ഭഗവാന് അർപ്പിക്കുന്ന ആദ്യത്തെ പ്രസാദം തങ്ങൾ കൊണ്ടുവന്നുവെന്ന് വിശ്വാസികൾ പറഞ്ഞു. തങ്ങളുടെ ആദ്യത്തെ വഴിപാടാണിതെന്നും ഇത് ഭക്തർക്ക് വിതരണം ചെയ്യുമെന്നും വ്യാപാരി സജൽ ഗുപ്ത പറഞ്ഞു.















