തിരുവനന്തപുരം : തുടര്‍ച്ചയായി അശ്ലീല കമന്റുകൾ അയച്ച് നടി പ്രവീണയെ ഏറെക്കാലമായി വലച്ച പ്രതിയെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം . മകളുടെ കല്യാണം ക്ഷണിക്കാന്‍ വിളിച്ചപ്പോഴാണ് പ്രവീണ ഇക്കാര്യം സുരേഷ് ഗോപിയെ അറിയിച്ചത്. ഉടനെ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പിന്നീട് സുരേഷ് ഗോപിയുടെ ഓഫീസില്‍ നിന്നും ഈ പരാതി നേരിട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തി. നേരത്തെ സൈബര്‍ പോലീസില്‍ പല തവണ ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നു. കേസെടുത്ത കേരള പോലീസ് പ്രതി ഡല്‍ഹിയിലാണെന്ന് അറിഞ്ഞയുടന്‍ നിസ്സഹായരാവുകയായിരുന്നു. കാരണം ഡല്‍ഹിയില്‍ പോയി അറസ്റ്റ് ചെയ്യാനുള്ള ഫണ്ട് ഡിജിപിയോ എസ്പിയോ അനുവദിച്ചെങ്കില്‍ മാത്രമേ കേരള പോലീസിന് പോകാന്‍ കഴിയൂ. എന്നാല്‍ ഫണ്ട് ക്ഷാമം ഉള്ളതിനാല്‍ പ്രവീണയുടെ പരാതിയില്‍ നടപടിയില്ലാതെ പോയി.
.
പ്രവീണയുടെ മകളുടെ മോര്‍ഫ് ചെയ്തുള്ള ചിത്രങ്ങള്‍ വരെ പ്രതി പ്രചരിപ്പിച്ചിരുന്നു. ഇതോടെ അഭിനയം പോലും നിര്‍ത്തണമെന്ന് വരെ പ്രവീണ ആലോചിച്ചു. അതിനിടയിലാണ് മകളുടെ കല്യാണം ക്ഷണിക്കാന്‍ സുരേഷ് ഗോപി എത്തിയത്. തന്റെ അവസ്ഥ ആദ്യമായാണ് പ്രവീണ സുരേഷ് ഗോപിയ്‌ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. തുടർന്ന് പ്രവീണയുടെ പരാതി സുരേഷ് ഗോപി പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കുകയായിരുന്നു. ഉടനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു . സൈബർ ക്രിമിനലിനെ അറസ്റ്റ് ചെയ്ത ആശ്വാസത്തിലാണ് ഇന്ന് പ്രവീണ.