നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഇന്ന് വിരാമം. അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ ഇന്ന് 12.20 മുതൽ നടക്കും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ രാംലല്ല വിഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കും. പ്രധാന യജമാന പദം വഹിക്കുന്ന അദ്ദേഹം ഇന്ന് രാവിലെ 10.55-ഓടെയാകും അയോദ്ധ്യയിലെത്തുക. ഏകദേശം അഞ്ച് മണിക്കൂറുകളോളം അദ്ദേഹം രാമഭൂമിയിൽ തങ്ങും.
84 സെക്കൻഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂർത്തം. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്.
10.25-ന് പ്രധാനമന്ത്രി അയോദ്ധ്യ വിമാനത്താവളത്തിലെത്തും
10.55-ന് ഹെലികോപ്റ്റർ മാർഗം അയോദ്ധ്യ ഹെലിപാഡിലെത്തും
11 മുതൽ 12 വരെ രാമജന്മഭൂമി പരിസരത്ത് പര്യടനം
12.05 മുതൽ 12.55 വരെയാകും പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നടക്കും. ഈ സമയം, രാം ലല്ലയുടെ വിഗ്രഹത്തിന്റെ കണ്ണുകൾ തുറന്ന് അഞ്ജനമെഴുതും. വിഗ്രഹത്തെ കണ്ണാടി കാണിക്കും. അതായത്, ഭഗവാൻ തന്നെ ആദ്യം ഭഗവാനെ കാണുന്നു. ഈ സമയം ക്ഷേത്രത്തിൽ പുഷ്പവൃഷ്ടി നടക്കും.
ഉച്ചയ്‌ക്ക് ഒരു മണി മുതൽ രണ്ട് മണി വരെ പ്രധാനമന്ത്രി, സർസംഘചാലക്, യോഗി ആദിത്യനാഥ് എന്നിവർ പൊതു സമ്മേളനം നടത്തും
2.10-ന് രാമജന്മഭൂമി പരിസരത്തെ കുബേർ ടീലയിൽ സന്ദർശനം നടത്തും. ശിവക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്കായി പ്രത്യേക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ശ്രീരാമന്റെ വരവോടെ ബ്രഹ്മകുണ്ഡിൽ വസിച്ചിരുന്നതുപോലെ പണ്ടുമുതലേ ശ്രീരാമന്റെ ജന്മസ്ഥലത്തിനടുത്തായി മഹാദേവൻ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കുബേർ ടീലയിൽ ശ്രീരാമന്റെ ദാസനായി കുബേരൻ, തന്റെ രാജ്യമായ അയോദ്ധ്യയിൽ സമ്പത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നുവെന്നാണ് വിശ്വാസം.
ഇവിടെ പുതുതായി സ്ഥാപിച്ച ജടായു പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയേക്കും. രാവണനിൽ നിന്ന് സീതാദേവിയെ രക്ഷിക്കാൻ ശ്രമിച്ച ജടായുവിന് രാമായണത്തിൽ നിർണായക പങ്കാണുള്ളത്.
3.30-ഓടെ പ്രധാനമന്ത്രി തിരികെ മടങ്ങിയേക്കും