ലക്നൗ: കോടികണക്കിന് ജനങ്ങളുടെ പ്രതീക്ഷയും സ്വപ്നവുമാണ് ഇന്ന് അയോദ്ധ്യയുടെ മണ്ണിൽ പൂർണമായിരിക്കുന്നത്. ദശരഥപുത്രന് രാജ്യം പ്രൗഢ ഗംഭീരമായ സ്വീകരണം നൽകിയപ്പോൾ വികാരഭരിതനായിരിക്കുകയാണ് ബോളിവുഡ് താരം വിവേക് ഒബ്രോയ്. കാത്തിരിപ്പിന് അവസാനമായെന്നും രാമൻ വീണ്ടും രാമനഗരിയിലെ സിംഹാസനത്തിലേറിയതായും അദ്ദേഹം പറഞ്ഞു. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” ഭഗവാൻ ശ്രീരാമൻ എന്നെ വികാരഭരിതനാക്കി. രാംലല്ലയുടെ വിഗ്രഹത്തിൽ ജീവൻ തുടിക്കുന്നതു പോലെ എനിക്ക് തോന്നുന്നു. വിഗ്രഹം വളരെയധികം മനോഹരമായിട്ടുണ്ട്. ഞാൻ വളരെയധികം വികാരാധീനനായി, എല്ലാവർക്കും വേണ്ടി അനുഗ്രഹം തേടി. ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.” – നിറകണ്ണുകളോടെ വിവേക് ഒബ്രോയ് പറഞ്ഞു.
#WATCH | Ayodhya, Uttar Pradesh | Actor Vivek Oberoi says, “Lord Ram got me emotional. His (Ram Lalla) form is beautiful. The sculpting is so good. I feel that the Lord Ram actually came within the sculpture…I was very emotional and I sought blessings for everyone in the… pic.twitter.com/CFxw5bZD4U
— ANI (@ANI) January 22, 2024
രാംചരൺ, കങ്കണ റാവത്ത്, ആലിയബട്ട്, രൺബിർ കപൂർ, രജനികാന്ത് തുടങ്ങി ഒട്ടനവധി പ്രമുഖ വ്യക്തികളാണ് സിനിമാ മേഖലയിൽ നിന്നും ശ്രീരാമ ജന്മഭൂമിയിൽ ചടങ്ങിനായി എത്തിയത്. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ ആകാശത്ത് പുഷ്പ വൃഷ്ടി തുടങ്ങിയപ്പോൾ ജ യ് ശ്രീ റാം മുദ്രാവാക്യം മുഴക്കിയാണ് കങ്കണ ചടങ്ങ് ആഘോഷമാക്കിയത്.















