കോഴിക്കോട്: മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം തോമസിന് തിരിച്ചടി. ജോർജും കുടുംബവും കൈവശം വച്ചിരുന്ന മിച്ചഭൂമി വിട്ടുകൊടുക്കാൻ ലാൻഡ് ബോർഡ് ഉത്തരവിറക്കി. വിട്ടുനൽകിയില്ലെങ്കിൽ തഹസിൽദാർ ഭൂമി ഏറ്റെടുക്കണമെന്നും ലാൻഡ് ബോർഡ് നിർദ്ദേശിച്ചു. ജോർജ് കൈവശം വച്ചിരിക്കുന്ന അഞ്ചേമുക്കാൽ ഏക്കാർ സർക്കാരിന് വിട്ടുനൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ജോർജ് കൈവശം വച്ചിരിക്കുന്ന മിച്ചഭൂമിയുടെ കണക്കുകൾ വ്യക്തമാക്കണമെന്നും തുടർ നടപടികൾ വിശദീകരിക്കണമെന്നും ലാൻഡ് ബോർഡിന്റെ ഉത്തരവിൽ പറയുന്നു. ജോർജിന്റെ പിതാവിന്റെ കൈവശം 16.40 ഏക്കർ മിച്ചഭൂമി ഉള്ളതായി വർഷങ്ങൾക്ക് മുമ്പ് തന്നെ ലാൻഡ് ബോർഡ് കണ്ടെത്തിയിരുന്നു. തുടർന്ന് ഈ ഭൂമി കണ്ടുകെട്ടാൻ ഉത്തരവിട്ടിരുന്നെങ്കിലും ഉത്തരവ് നടപ്പിലായിരുന്നില്ല.
കുമാരനെല്ലൂർ, കൊടിയത്തൂർ വില്ലേജുകളിലായാണ് ജോർജിന്റെയും കുടുംബത്തിന്റെയും പേരിൽ 5.75 ഏക്കർ മിച്ചഭൂമിയുള്ളത്.