കോട്ടയം: വിദേശജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. ആനിക്കാട് ഈട്ടിക്കൽ വീട്ടിൽ വികാസ് മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിയായ യുവാവിൽ നിന്നും ഇയാൾ പോർച്ചുഗലിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി 3,50,000 രൂപ കൈപ്പറ്റിയിരുന്നു.
ഇതിന് ശേഷം വെരിഫിക്കേഷന് വേണ്ടി ഇയാൾ വ്യാജരേഖ നിർമ്മിച്ച് യുവാവിന് നൽകി. വിസ ലഭിക്കാതായതോടെ നടത്തിയ പരിശോധനയിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.പിന്നാലെ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി ഒളിവിൽ പോയി.
തുടർന്ന് പത്തനംതിട്ട സ്വദേശി കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.