ഇസ്ലാമാബാദ് : കശ്മീർ മാതൃകയിൽ പാകിസ്താൻ ഐഎസ് ഭീകരരെ അഫ്ഗാനിസ്ഥാനിലേക്ക് തള്ളിവിടുന്നതായി റിപ്പോർട്ട് . മുൻ ടിടിപി കമാൻഡർ എഹ്സാനുല്ല എഹ്സാൻ സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത് . അഫ്ഗാൻ അതിർത്തിയിൽ പാക് സൈന്യം നടത്തിയത് ‘കശ്മീർ മാതൃകയിലുള്ള നുഴഞ്ഞുകയറ്റ’ ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു .
ജനുവരി 20 ന് അഫ്ഗാനിസ്ഥാനിലെ സിർകനായ് ജില്ലയിലെ ഡ്യൂറൻഡ് ലൈനിൽ അഫ്ഗാനിസ്ഥാൻ സായുധ സേനയും പാക് സൈന്യവും തമ്മിൽ സംഘർഷം നടന്നിരുന്നു . അഫ്ഗാനിസ്ഥാനിലെ ഡ്യൂറൻഡ് ലൈനിലെ അതിർത്തി പ്രദേശങ്ങളിൽ കടന്നുകയറുന്ന പാക് സൈനിക നയത്തെ ചെറുക്കാനുള്ള താലിബാൻ സർക്കാരിന്റെ ശ്രമങ്ങളെത്തുടർന്നാണ് ഈ ഏറ്റുമുട്ടൽ ഉണ്ടാകുന്നത് .
പാക് സൈന്യം ഐഎസ് ഭീകരരെ അഫ്ഗാനിസ്ഥാനിലേക്ക് തള്ളിവിടാൻ ശ്രമിച്ചുവെന്നും , ഇതിനായാണ് പാക് സായുധ സേന അതിർത്തിയിൽ തർക്കം ഉണ്ടാക്കുന്നതെന്നും എഹ്സാൻ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സൈന്യം ഏറ്റുമുട്ടൽ ചെറുക്കാൻ ശ്രമിക്കുമ്പോൾ ഭീകരർക്ക് അഫ്ഗാനിസ്ഥാനിലേക്ക് പ്രവേശിക്കാനുമാകും. പാക് സൈന്യത്തിന്റെ തന്ത്രമാണിത് .
അഫ്ഗാൻ അതിർത്തി കാവൽക്കാർ അവരെ കാണുകയും നേരിടുകയും ചെയ്തു. അവിടെ നുഴഞ്ഞുകയറ്റക്കാർക്ക് പാകിസ്താൻ സൈന്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടായിരുന്നു.അഫ്ഗാൻ സേനയുടെ ആക്രമണത്തെത്തുടർന്ന് അവർ തിരികെ രക്ഷപ്പെട്ട് പാകിസ്താൻ സൈന്യത്തിന്റെ ഭാഗത്തേക്ക് പോയി.
ഐഎസ് ഭീകരരും പാക് സേനയിലെ അംഗങ്ങളും തമ്മിലുള്ള ഏകോപനം സമീപകാലത്ത് വർദ്ധിച്ചു, ഇതിന്റെ തെളിവുകൾ അഫ്ഗാനിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻ്റലിജൻസ് ശേഖരിച്ചിട്ടുണ്ടെന്നും എഹ്സാനുല്ല എഹ്സാൻ പറഞ്ഞു.