റായ്പൂർ: :ഛത്തീസ്ഗഡിൽ സർക്കാർ സ്‌കൂളിലെ പ്രധാനാധ്യപകനെ മതവികാരം വ്രണപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തു. ബിലാസ്പൂർ ജില്ലയിയിലെ സർക്കാർ സ്‌കൂൾ ഹെഡ് മാസ്റ്ററായായ രത്തൻലാൽ സരോവരാണ് അറസ്റ്റിലയത്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഹിന്ദു ദൈവങ്ങളിൽ വിശ്വസിക്കില്ലെന്നും ബുദ്ധമതം സ്വീകരിക്കുമെന്നും പ്രധാന അദ്ധ്യാപകൻ കുട്ടികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
സംഭവത്തിന് പിന്നാലെ രത്തൻലാൽ സരോവറിനെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സസ്‌പെൻഡ് ചെയ്തിരുന്നു. ഹിന്ദു സംഘടന പ്രവർത്തകനായ രൂപേഷ് ശുക്ലയാണ് ഹെഡ് മാസ്റ്ററിനെതിരെ പരാതി നൽകിയത്.
അദ്ധ്യാപകനെതിരെ ഐപിസി സെക്ഷൻ 153-എ (മതം, വംശം മുതലായവയുടെ പേരിൽ ശത്രുത വളർത്തുക, സൗഹാർദ്ദം നിലനിർത്തുന്നതിന് ദോഷകരമായ പ്രവൃത്തികൾ ചെയ്യുക), 295 എ (മതവികാരം വ്രണപ്പെടുത്തുക) എന്നി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.