തിരുവനന്തപുരം: കന്യാകുമാരിയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ജീവനക്കാരനെ ഇടവക വികാരിയുടെ ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ രണ്ടാം പ്രതി ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേഷ് ബാബു നാഗപട്ടണം കോടതിയിൽ കീഴടങ്ങി.
ചന്തയ്ക്ക് സമീപം പള്ളിയിലായിരുന്നു സംഭവം. ട്രാൻസ്പോർട്ട് ജീവനക്കാരൻ സേവ്യർ കുമാറിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കവെ രണ്ടാംപ്രതിയും ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേഷ് ബാബു നാഗപട്ടണം കോടതിയിൽ കീഴടങ്ങി.
ഒന്നാം പ്രതി മൈലോട് ഇടവക വികാരി റോബിൻസൺ ഈ കഴിഞ്ഞ 24-ന് തിരിച്ചെന്തൂർ കോടതിയിൽ കീഴടങ്ങിയിരുന്നു. ഇടവകയിലെ വരവ് ചെലവ് കണക്കുകളിൽ തിരിമറി നടക്കുന്നതായി സേവ്യർ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ രമേഷ് ബാബു ഫോണിൽ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖകൾ പുറത്തുവന്നു. ഇടവക വികാരി ഉൾപ്പെടെ 15 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.