ലക്‌നൗ: ജ്ഞാൻവാപി സമുച്ചയത്തിൽ എഎസ്‌ഐ നടത്തിയ സർവ്വേ റിപ്പോർട്ട് അതീവ മൂല്യമുള്ളതാണെന്ന് അലഹബാദ് ഹൈക്കോടതി. വസുഖാനയുടെ സർവ്വേ സംബന്ധിച്ച ഹർജിയിൽ അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിക്ക് അലഹബാദ് ഹൈക്കോടതി നോട്ടീസ് അയച്ചു. സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ഈ വേളയിൽ പരിഗണിക്കേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2022 ൽ രാഖി സിംഗാണ് വസുഖാനയുടെ സർവ്വേ ആവശ്യപ്പെട്ട് ഹർജി നൽകിയത്. ശൃംഗർ മാംഗൗരി ആരാധന ആവശ്യപ്പെട്ട് ഹർജി നൽകിയ അഞ്ച് ഹിന്ദു സ്ത്രീകളിൽ ഒരാളാണ് രാഖി സംഗ്.
ജ്ഞാൻവാപിയിലെ സർവ്വേ സംബന്ധിച്ച റിപ്പോർട്ട് എഎസ്‌ഐ കഴിഞ്ഞ മാസം മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ക്ഷേത്രത്തിന് മുകളിലാണ് പളളി നിർമിച്ചതെന്ന് സർവ്വേയിൽ കണ്ടെത്തിയിരുന്നു. തകർന്ന ശിവലിംഗവും ദേവതകളുടെ രൂപങ്ങളും സർവ്വേയിൽ കണ്ടെത്തിരുന്നു. 2023 ജൂലൈയിലാണ് വാരണാസി ജില്ലാ കോടതി ജഞാൻവാപിയിൽ ശാസ്ത്രീയ സർവ്വേ നടത്താൻ എഎസ്‌ഐയെ ചുമതലപ്പെടുത്തിയത്.