കോഴിക്കോട്: അയോദ്ധ്യ പ്രാണപ്രതിഷ്ഠ ദിനത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥിയെ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി( എൻഐടി) ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിലെ നാലാം വർഷ ബി.ടെക് വിദ്യാർത്ഥിയായ വൈശാഖ് പ്രേംകുമാറിനെയാണ് സസ്‌പെന്റ് ചെയതത്.
ജനുവരി 22ന് വൈശാഖ് പ്രേംകുമാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ശ്രീരാമനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിക്കുകയും ‘ഇന്ത്യ രാമരാജ്യമല്ല’ എന്ന പോസ്റ്റർ പതിപ്പിക്കുകയും ചെയ്തിരുന്നു. ക്യാമ്പസിന്റെ സമാധാനന്തരീക്ഷം തകർക്കുന്ന വിധത്തിലുള്ള മുദ്രാവാക്യങ്ങൾ സംഘർഷത്തിലേക്ക് നയിച്ചിരുന്നു.ഇതിനെ തുടർന്നാണ് വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്യാൻ സ്റ്റുഡന്റ്‌സ് വെൽഫെയർ ഡീൻ തീരുമാനിച്ചത്.
മുൻകൂർ അനുമതിയില്ലാതെ സസ്പെൻഷൻ സമയത്ത് കാമ്പസിലും ഹോസ്റ്റലിേലും പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇതിനു മുൻപ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം വൈശാഖ് പ്രേംകുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നുംനേരത്തെ പലതവണ വാക്കാൽ മുന്നറിയിപ്പ് നൽകിയിരുന്നതായും ഡീൻ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.