ന്യൂഡൽഹി : ഇസ്ലാമിക ആക്രമണകാരികൾ ഹിന്ദു ക്ഷേത്രങ്ങളെ തകർത്തത് നിസ്സാരവത്കരിക്കാൻ ശ്രമിച്ച് ഇസ്ലാമിക പണ്ഡിതനായ അതിഖ് ഉർ റഹ്മാൻ . മുസ്ലീം പക്ഷത്തിന് ക്ഷേത്രത്തിന്റെ എല്ലാ അടയാളങ്ങളും തുടച്ചുമാറ്റാമായിരുന്നു. പക്ഷേ അവർ അത് ചെയ്തില്ലാ എന്നാണ് അതിഖ് ഉർ റഹ്മാന്റെ വാദം .
“എന്തുകൊണ്ടാണ് അവർ അത് സൂക്ഷിച്ചത്? കാരണം അത് വെല്ലുവിളിക്കപ്പെടില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു. അവർ ആ പുരാവസ്തുക്കളെ ബഹുമാനിക്കുകയും ചെയ്തു . തകർക്കപ്പെട്ട ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ സംരക്ഷിച്ചതിന് മുസ്ലീങ്ങളെ അഭിനന്ദിക്കണമെന്നും “ മുസ്ലീം പണ്ഡിതനായ അതിഖ് ഉർ റഹ്മാൻ പറയുന്നു.
“ഇതിൽ നിന്ന് ഒരു പ്രശ്നം ഉണ്ടാക്കുന്നതിന് പകരം നിങ്ങൾ ഈ വസ്തുതയെ അഭിനന്ദിക്കണം. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള സ്മാരകങ്ങളായതിനാൽ അവ നിലനിർത്തിയതിന് നിങ്ങൾ ഞങ്ങളെ അഭിനന്ദിക്കണം, . ഇവ വിജയ സ്മാരകങ്ങളാണ്. വഖഫ് ബോർഡിന് നിരവധി സ്വത്തുക്കൾ ഉണ്ട്. എവിടെയെങ്കിലും മസ്ജിദ് നിർമ്മിക്കാമായിരുന്നു? എന്തുകൊണ്ടാണ് അവ രാമജന്മഭൂമിയിലും കൃഷ്ണ ജന്മഭൂമിയിലും മറ്റും നിർമ്മിച്ചിരിക്കുന്നത് . അത് അവരുടെ വിജയത്തിന്റെ തെളിവാണ് .
മുസ്ലീങ്ങൾക്ക് ജ്ഞാൻവാപിയിൽ നമസ്കരിക്കാൻ കഴിയില്ല . ഹൈന്ദവ ക്ഷേത്രത്തിന് മുകളിൽ മസ്ജിദ് നിർമ്മിച്ചതിനാൽ മുസ്ലീങ്ങൾക്ക് ആ മസ്ജിദിൽ നമസ്കരിക്കാനാകില്ല . തർക്കഭൂമിയിൽ പൂജ നടത്താൻ പാടില്ലെന്നത് ഹിന്ദുക്കൾക്കും ബാധകമാകണമെന്നും അദ്ദേഹം പറഞ്ഞു