ലക്നൗ : സനാതനധർമ്മം സ്വീകരിച്ച് ഹിന്ദു യുവാക്കളെ വിവാഹം കഴിച്ച് മുസ്ലീം യുവതികൾ . ബറേലിയിലെ അഗസ്ത്യ മുനി ആശ്രമത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്താണ് സൈനബ എന്ന യുവതിയും , മറ്റൊരു സുഹൃത്തും ഹിന്ദുമതം സ്വീകരിച്ചത്.
ആശ്രമത്തിൽ വെച്ച് പണ്ഡിറ്റ് കെ കെ ശംഖ്ധറാണ് പൂജയും , ഹവനവും നടത്തി ഇരുവരെയും ഹിന്ദുമതത്തിലേയ്‌ക്ക് സ്വീകരിച്ചത് . പിന്നാലെ സൈനബ തന്റെ പ്രിയതമനായ ആകാശിനെ വിവാഹം കഴിച്ചു. ഏഴ് വർഷമായി പ്രണയത്തിലാണ് സൈനബയും , നവാബ്ഗഞ്ചിലെ റിച്ചോള നിവാസി ആകാശും.
തുറന്ന് ജീവിക്കാനുള്ള സ്വാതന്ത്ര്യമുള്ളതിനാൽ ഇസ്ലാമിനേക്കാൾ ഹിന്ദു ധർമ്മമാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് സൈനബ പറയുന്നു. ‘ ബുർഖ ശ്വാസം മുട്ടിക്കുന്നതായിരുന്നു. സഹോദരനും കുടുംബവും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തനിക്ക് എപ്പോൾ വേണമെങ്കിലും അപകടമുണ്ടാകാം, വിവാഹത്തിന് ശേഷം സൈനബ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പല ഹിന്ദു കുടുംബങ്ങളിലും താൻ പോകാറുണ്ടെന്നും അവർ പറഞ്ഞു. തന്റെ വീട്ടിൽ ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ട് , ബുർഖയില്ലാതെ വീട്ടിൽ നിന്ന് പുറത്തുപോകാൻ അനുവദിച്ചില്ല. ആരോടെങ്കിലും സംസാരിച്ചാൽ തല്ലും. അതുകൊണ്ടാണ് മതം മാറാൻ തീരുമാനിച്ചത് – സൈനബ പറഞ്ഞു.
ബഹേദി പ്രദേശത്തുവാസിയായ യുവതിയും ഹിന്ദുമതം സ്വീകരിച്ച് ഹിന്ദു യുവാവിനെ വിവാഹം കഴിച്ചു. എന്നാൽ വീട്ടുകാരിൽ നിന്ന് ഭീഷണി ഉള്ളതിനാൽ തന്റെ പേര് തുറന്നു പറയാൻ യുവതി തയ്യാറായില്ല . സംരക്ഷണം ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകിയതായി യുവതി പറഞ്ഞു.