വയനാട്: ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. എടവകയിലെ ജനവാസ മേഖലയിലാണ് ആദ്യം കാട്ടാന എത്തിയത്. മാനന്തവാടി കോടതി പരിസരത്തും ആന എത്തിയിരുന്നു. കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയിൽ ഇറങ്ങിയിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്്.
നാഗർഹോള ദേശീയ ഉദ്യാനത്തിലെ ആനയാണെന്നാണ് വിവരം. നിലവിൽ ആന മാനന്തവാടി നഗരത്തിൽ തുടരുകയാണ്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശമുണ്ട്. അതേസമയം മാനന്തവാടി നഗരസഭയിലും എടവക പഞ്ചായത്തിലും ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലടക്കം ആനയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.