ന്യൂഡൽഹി: അമൃത്കാലിലെ ഈ സുപ്രധാന വേളയിൽ ഭാരതത്തെ വികസിതമാക്കാൻ ഞങ്ങൾ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോടിക്കണക്കിന് ഭാരതീയർ അവരുടെ ഹൃദയങ്ങളിൽ ദേശസ്‌നേഹത്തിന്റെ ഊർജവുമായി അമൃതകാലിലേക്ക് കടന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രശസ്ത ആത്മീയ അദ്ധ്യാപകൻ
ശ്രീല പ്രഭുപാദയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിലെ
ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
നമ്മുടെ ഭാരതത്തെ വികസിതമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ദൈവത്തിന്റെ അനുഗ്രഹങ്ങൾ സ്വീകരിച്ചാണ് ഞങ്ങൾ മുന്നോട്ടേക്ക് നീങ്ങുന്നത്. അയോദ്ധ്യാ രാമക്ഷേത്രം എന്ന കോടിക്കണക്കിന് വിശ്വാസികളുടെ നൂറ്റാണ്ടുകളുടെ സ്വപ്നം പൂവണിഞ്ഞു. ഈ നിമിഷത്തിൽ തന്നെ ശ്രീല പ്രഭുപാദയുടെ ജന്മവാർഷികം ആഘോഷിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.
കൃഷ്ണനോടുള്ള സ്നേഹത്തിന്റെ പ്രതിരൂപമായിരുന്നു മഹാപ്രഭു. ആത്മീയതയും ആത്മീയ പഠനവും സാധാരണ ജനങ്ങൾക്ക് കൂടി അദ്ദേഹം ലഭ്യമാക്കി. ത്യാഗത്തിലൂടെയും സന്തോഷത്തിലൂടെയും ദൈവികത നേടാമെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.