കുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മാപ്പ് നൽകി; വിവാദം കനത്തതോടെ രാജി വച്ച് പ്രസിഡന്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മാപ്പ് നൽകി; വിവാദം കനത്തതോടെ രാജി വച്ച് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2024, 11:49 am IST
FacebookTwitterWhatsAppTelegram

ബുഡാപെസ്റ്റ്: കുട്ടികൾക്കെതിരായ ലൈം​ഗിക അതിക്രമ കേസിലെ പ്രതിക്ക് മാപ്പ് നൽകിയ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിൽ സ്ഥാനമൊഴിഞ്ഞ് ഹം​ഗേറിയൻ പ്രസിഡന്റ് കതാലിൻ നൊവാക്. പ്രധാനമന്ത്രി വിക്ടർ ഓർബനുമായി അടുത്ത ബന്ധം പുലർത്തുന്ന നൊവാക്, കഴിഞ്ഞ ശനിയാഴ്ചയാണ് രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഓർബന്റെ മറ്റൊരു അനുയായിയും മുൻ നിയമ മന്ത്രിയുമായ ജൂഡിറ്റ് വാർ​ഗയും പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. പ്രതിക്ക് മാപ്പ് നൽകിയെന്ന വിവാ​ദ സംഭവത്തിൽ ജൂഡിറ്റ് വാർ​ഗയും അകപ്പെട്ടിരുന്നതിനെ തുടർന്നാണ് നടപടി.

ലൈം​ഗിക പീഡനക്കേസിലെ പ്രതിക്ക് മാപ്പ് നൽകിയ സംഭവത്തെ തുടർന്ന് ഹം​ഗറിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ  നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. തുടർന്ന് രൂപപ്പെട്ട സമ്മർദ്ദത്തിന് ഒടുവിലാണ് പ്രസിഡന്റിന്റെ രാജി. തനിക്ക് ഒരു അബദ്ധം സംഭവിച്ചുവെന്ന് അം​ഗീകരിച്ചുകൊണ്ടായിരുന്നു 46-കാരിയായ നൊവാക് സ്ഥാനമൊഴിഞ്ഞത്.

നേരത്തെ ഫാമിലി പോളിസി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രിയായിരുന്നു നൊവാക്. പ്രതിക്ക് മാപ്പ് നൽകിയ നടപടി ആരെയൊക്കെ വേദനിപ്പിച്ചുവോ അതിൽ ക്ഷമ ചോദിക്കുന്നതായി അവർ വ്യക്തമാക്കി. വേണ്ട പിന്തുണ താൻ നൽകിയില്ലെന്ന് ഇരകൾക്ക് തോന്നിയിട്ടുണ്ടാകുമെന്നതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടി അന്നും ഇന്നും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. അത് ഇനിയും തുടരുമെന്നും നൊവാക് അറിയിച്ചു.

ഹം​ഗറിയിലെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു കതാലിൻ നൊവാക്. 2022 മാർച്ചിലായിരുന്നു ഇവർ ചുമതലയിലെത്തിയത്. വിവാദത്തിന് ആസ്പദമായ കേസിലെ പ്രതി ചിൽഡ്രൻസ് ഹോമിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. സ്ഥാപനത്തിൽ ഇയാളുടെ ‘ബോസ്’ നടത്തിയ ലൈം​ഗിക അതിക്രമങ്ങളെ മറച്ചുവയ്‌ക്കാൻ സഹായിച്ചുവെന്നതായിരുന്നു ചുമത്തപ്പെട്ട കുറ്റം. ഇതിനാണ് പ്രസിഡന്റ് മാപ്പ് നൽകിയത്. കഴിഞ്ഞ ഏപ്രിലിൽ ഫ്രാൻസിസ് മാർപാപ്പ നടത്തിയ ബുഡാപെസ്റ്റ് സന്ദർശനത്തിന് ഇടയിലായിരുന്നു പ്രിസഡന്റിന്റെ തീരുമാനം. എന്നാൽ ഇക്കാര്യം പുറത്തുവന്നത് കഴിഞ്ഞയാഴ്ചയായിരുന്നു. ന്യൂസ് സൈറ്റ് ആയ 444 ആണ് വാർത്ത പുറത്തുവിട്ടത്. ഇതോടെ പ്രസി‍ഡന്റ് സ്ഥാനത്ത് നിന്നും നൊവാക് രാജിവച്ച് ഒഴിയണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു.

പീഡോഫീലിയക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന നയത്തിൽ സംശയം ജനിപ്പിക്കുന്ന നടപടി ആണെന്നതിനാലാണ് രാജിയെന്നും നൊവാക് വ്യക്തമാക്കി. അതേസമയം കേവലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാത്രമല്ല, പൊതുപ്രവർത്തന ജീവിതത്തിൽ നിന്നും നൊവാക് പിൻമാറണമെന്ന ആവശ്യവുമായി ഹം​ഗറിയിൽ പ്രതിഷേധ റാലികൾ പുരോ​ഗമിക്കുകയാണ്.

Tags: PresidentHungarySex Abuse CasePardonKatalin Novak
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies