ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസമാണ് വധശിക്ഷയ്‌ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികരെ ഖത്തർ വെറുതെ വിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ നയതന്ത്ര ഇടപെടലാണ് മോചനം സാധ്യമാക്കിയത്. ഖത്തർ അമിറിന്റെ ഉത്തരവിനെ തുടർന്നുണ്ടായ മോചനം ആഗോള തലത്തിൽ എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടപ്പോൾ ഇന്ത്യയെ കുറ്റപ്പെടുത്തിയവരെല്ലാം അഭിനന്ദിച്ച് രംഗത്ത് വരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
ഇന്ത്യൻ പൗരൻമാരെ വെറുവിട്ട ഖത്തർ അമീറിന്റെ തീരുമാനത്തെ പാക് വിദ്ഗധനായ സാജിദ് തരാർ വിലയിരുത്തിയത് ഇങ്ങനെയാണ്- “ഇന്ത്യ അതിവേഗം വളരുന്ന ശക്തിയാണ്. ഖത്തറിനെ ഇന്ത്യക്കാരെ വിട്ടയക്കാതിരിക്കാൻ ആകില്ല, ഇന്ന് ഇന്ത്യൻ സമൂഹം ജൂതന്മാരെക്കാൾ ശക്തരായിക്കൊണ്ടിരിക്കുകയാണ്”. പാക് മാദ്ധ്യമപ്രവർത്തകൻ ഖമർ ചീമയുമായി നടത്തിയ സംഭാഷണത്തിൽ സാജിദ് തരാർ പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ ആയുധം ഐഐടിയും ഐഐഎമ്മുമാണ്. ഇത് വെച്ചാണ് അവർ ലോകം മുഴുവൻ കൈയടക്കുന്നത്. പാകിസ്താന് വികസനം ഒരു ലക്ഷ്യമില്ല, അതിനാലാണ് ആ രാജ്യം ഇപ്പോഴും അരക്ഷിതമായി തുടരുന്നത്, പാക് വിദഗ്ധൻ കൂട്ടിച്ചേർത്തു.