മുംബൈ: പാൽഘർ ജില്ലയിലെ മൊഖാഡ താലൂക്കിൽ 25കാരനെ കൊലപ്പെടുത്തിയ കേസിൽ 3 പേർ പിടിയിൽ. പെന്ത്യ ചിതാരി (38), സൈഗുഡ കടമാച്ചി (32), കിഷോർ ഷെട്ടിയെ (29) എന്നിവരെ ഹൈദരാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊലയ്‌ക്ക് ശേഷം പ്രതികൾ മൃതദേഹം പാലത്തിൽ നിന്ന് താഴേ പുഴയിലേക്ക് എറിയുകയായിരുന്നു. പ്രതികളുടെ കോൾ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് മൊഖാഡ പോലീസ് പ്രതികളെ കണ്ടെത്തിയത്.
ഇരയായ റാണ രാജ്പുത്തും പ്രതികളും സുഹൃത്തുക്കളാണ്. ടിറ്റ്‌വാല റെയിൽവേ സ്റ്റേഷനിൽ കുപ്പിവെള്ളം വിൽപ്പനയാണ് ഇവരുടെ ജോലി. എല്ലാവരും തെലങ്കാന സ്വദേശികളാണ്. കഴിഞ്ഞ മാസം പണത്തെ ചൊല്ലി ഇവർ തമ്മിൽ വഴക്കുണ്ടായതായി പോലീസിന് വിവരം ലഭിച്ചതോടെയാണ് കേസിൽ വഴിതിരിവുണ്ടായത്. ഫെബ്രുവരി 3നാണ് അജ്ഞാത മൃതദേഹത്തെക്കുറിച്ച് പോലീസിൽ വിവരം ലഭിക്കുന്നത്.