ന്യൂഡൽഹി : വിദ്യാർത്ഥികൾക്കൊപ്പം സഹ അദ്ധ്യാപികയേയും പീഡനത്തിനിരയാക്കി മദ്രസ അദ്ധ്യാപകൻ. ബീഹാറിലെ പൂർണിയ ജില്ലയിലെ മിഫ്തൗൽ ഉലൂം മദ്രസ അദ്ധ്യാപകൻ മുഹമ്മദ് തഹ്സീനെതിരെയാണ് പരാതി .
മുഹമ്മദ് തഹ്സീൻ വിദ്യാർത്ഥിനികളെ മദ്രസയിലെ മുറിയിൽ കൊണ്ടുപോയി മസാജ് ചെയ്യിക്കാറുണ്ടായിരുന്നു. മദ്രസ മേധാവിയും മൗലവി മുഹമ്മദ് തഹ്സീനെ പിന്തുണക്കുകയാണ്. തെഹ്സീനും പ്രധാന പുരോഹിതനും ബന്ധുക്കളാണെന്നും പറയപ്പെടുന്നു.
മദ്രസയിലെ വനിതാ പാചകക്കാരിയും തഹ്സീൻ പീഡിപ്പിച്ചതായി പരാതിപ്പെട്ടിട്ടുണ്ട് . ഗ്രാമത്തിലെ താമസക്കാരും തഹ്സീനെതിരെ ശബ്ദം ഉയർത്തിയിട്ടുണ്ട്. മദ്രസയിൽ പഠിപ്പിക്കുന്ന വനിതാ അധ്യാപികയുമായി മുഹമ്മദ് തഹ്സീന് അവിഹിത ബന്ധമുണ്ടെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. തെഹ്സീന്റെ ചില ആക്ഷേപകരമായ വീഡിയോയും വൈറലായതായി അവകാശപ്പെടുന്നു.
പ്രായമായ പെൺകുട്ടികൾ മദ്രസയിൽ പഠിക്കാൻ പോകുന്നതായും ഗ്രാമവാസികൾ ആരോപിക്കുന്നു. പഠിപ്പിക്കുന്ന സമയത്ത് മുഹമ്മദ് തഹ്സീൻ പെൺകുട്ടികളെ മദ്രസയ്ക്ക് മുകളിലുള്ള മുറിയിലേക്ക് കൊണ്ടുപോയി മസാജ് ചെയ്യിപ്പിക്കുന്നു. നിരവധി ഗ്രാമവാസികൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ, മദ്രസ ബോർഡ്, മദ്രസ മേധാവി മൗലവി എന്നിവർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. മുഹമ്മദ് തഹ്സീനെ ഉടൻ പുറത്താക്കണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.